Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2019 5:44 PM GMT Updated On
date_range 10 Jun 2019 6:43 PM GMTസാമ്പത്തിക തിരിമറി; ആസിഫ് അലി സർദാരി അറസ്റ്റിൽ
text_fieldsbookmark_border
ഇസ്ലാമാബാദ്: മുൻ പാക് പ്രസിഡൻറ് ആസിഫ് അലി സർദാരി അറസ്റ്റിൽ. വ്യാജ അക്കൗണ്ടുക ൾ വഴി സാമ്പത്തിക തിരിമറി നടത്തിയെന്ന പരാതിയിലാണ് നടപടി. അഴിമതിക്കേസിൽ മുമ്പ് ജയിലിലായിരുന്ന അദ്ദേഹം 2008-13 കാലയളവിൽ പാക് പ്രസിഡൻറായിരുന്നു. മുൻകൂർ ജാമ്യം നീട്ട ിനൽകാൻ ഇസ്ലാമാബാദ് ഹൈേകാടതി വിസമ്മതിച്ചതിനു പിന്നാലെയാണ് ദേശീയ അക്കൗണ്ടബിലിറ്റി ബ്യൂറോ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.
സംഘം സർദാരിയുടെ വീട്ടിലെത്തുന്നതിെൻറയും മകൻ ബിലാവലിെൻറ കൂടെ സർദാരി പുറത്തിറങ്ങുന്നതിെൻറയും ചിത്രങ്ങൾ പാക് മാധ്യമങ്ങൾ പുറത്തുവിട്ടു. സർദാരിക്കു പുറമെ സഹോദരിക്കെതിരെയും കേസുണ്ടെങ്കിലും ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല.
പാക് രാഷ്ട്രീയത്തിൽ എന്നും വിവാദങ്ങളുടെ നിഴൽപറ്റിക്കഴിഞ്ഞ സർദാരി 1990- 2000 കാലയളവിൽ ഏറെക്കാലം ജയിലിലായിരുന്നു. മുൻ പ്രധാനമന്ത്രിയായ ഭാര്യ ബേനസീർ ഭുട്ടോ വധിക്കപ്പെട്ട ശേഷമായിരുന്നു സർദാരി അധികാരത്തിലെത്തിയത്. വ്യാജ അക്കൗണ്ടുകൾ വഴി ശതകോടികൾ തട്ടിയെന്നാണ് സർദാരിക്കെതിരായ ഏറ്റവും പുതിയ കേസ്.
രാജ്യത്തുടനീളം നിരവധി കമ്പനികളും ഇതേ കേസിൽ ആരോപണ നിഴലിലാണ്. 2015ൽ അന്വേഷണം തുടങ്ങിയ കേസിലാണ് ഏറെ വൈകി അറസ്റ്റ്. നിരവധി തവണ സർദാരിക്കും സഹോദരിക്കും കോടതി മുൻകൂർ ജാമ്യം നീട്ടിനൽകിയിരുന്നു. തിങ്കളാഴ്ച ഇരുവരെയും കോടതിയിൽ ഹാജരാക്കി. സർദാരിയുടെ അറസ്റ്റിൽ പാക് സർക്കാറിന് പങ്കില്ലെന്ന് ആഭ്യന്തര മന്ത്രി ഇജാസ് ഷാ പാർലമെൻറിൽ പറഞ്ഞു.
സംഘം സർദാരിയുടെ വീട്ടിലെത്തുന്നതിെൻറയും മകൻ ബിലാവലിെൻറ കൂടെ സർദാരി പുറത്തിറങ്ങുന്നതിെൻറയും ചിത്രങ്ങൾ പാക് മാധ്യമങ്ങൾ പുറത്തുവിട്ടു. സർദാരിക്കു പുറമെ സഹോദരിക്കെതിരെയും കേസുണ്ടെങ്കിലും ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല.
പാക് രാഷ്ട്രീയത്തിൽ എന്നും വിവാദങ്ങളുടെ നിഴൽപറ്റിക്കഴിഞ്ഞ സർദാരി 1990- 2000 കാലയളവിൽ ഏറെക്കാലം ജയിലിലായിരുന്നു. മുൻ പ്രധാനമന്ത്രിയായ ഭാര്യ ബേനസീർ ഭുട്ടോ വധിക്കപ്പെട്ട ശേഷമായിരുന്നു സർദാരി അധികാരത്തിലെത്തിയത്. വ്യാജ അക്കൗണ്ടുകൾ വഴി ശതകോടികൾ തട്ടിയെന്നാണ് സർദാരിക്കെതിരായ ഏറ്റവും പുതിയ കേസ്.
രാജ്യത്തുടനീളം നിരവധി കമ്പനികളും ഇതേ കേസിൽ ആരോപണ നിഴലിലാണ്. 2015ൽ അന്വേഷണം തുടങ്ങിയ കേസിലാണ് ഏറെ വൈകി അറസ്റ്റ്. നിരവധി തവണ സർദാരിക്കും സഹോദരിക്കും കോടതി മുൻകൂർ ജാമ്യം നീട്ടിനൽകിയിരുന്നു. തിങ്കളാഴ്ച ഇരുവരെയും കോടതിയിൽ ഹാജരാക്കി. സർദാരിയുടെ അറസ്റ്റിൽ പാക് സർക്കാറിന് പങ്കില്ലെന്ന് ആഭ്യന്തര മന്ത്രി ഇജാസ് ഷാ പാർലമെൻറിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story