Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മസ്ജിദുൽ അഖ്സയിൽ എല്ലാവർക്കും പ്രവേശനം
text_fieldsbookmark_border
ജറൂസലം: 50 വയസ്സിൽ താഴെയുള്ളവരെ മസ്ജിദുൽ അഖ്സയിൽ പ്രവേശിപ്പിക്കില്ലെന്ന നിലപാടും ഇസ്രായേൽ ഉപേക്ഷിച്ചു. നടപടിയെത്തുടർന്ന് വെള്ളിയാഴ്ച കനത്ത പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് എല്ലാ പ്രായത്തിലുള്ളവർക്കും പ്രവേശനം നൽകിയിരിക്കുന്നത്. നിയന്ത്രണം നീക്കിയതോടെ ആയിരക്കണക്കിന് ഫലസ്തീനികൾ പള്ളിയിൽ പ്രവേശിച്ച് പ്രാർഥന നടത്തി. പതിനായിരത്തിലേറെ ആളുകൾ വെള്ളിയാഴ്ച തന്നെ പള്ളിയിലേക്ക് പ്രവേശിച്ചതായാണ് റിപ്പോർട്ട്. അതിനിടെ ജറൂസലമിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞദിവസവും ഫലസ്തീനികൾ പ്രതിഷേധവുമായി രംഗത്തെത്തി.
ബത്ലഹേമിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് ജലപീരങ്കിയും ടിയർ ഗ്യാസും പ്രയോഗിക്കുകയും ചെയ്തു. ഇതിനകം പ്രതിഷേധക്കാർക്കെതിരായ സൈനിക നടപടിയിൽ 225 പേർക്ക് പരിക്കേറ്റതായി ഫലസ്തീനിയൻ റെഡ്ക്രോസ് അറിയിച്ചു. ബത്ലഹേമിൽ ഇസ്രായേലി സൈനികനെ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഫലസ്തീൻ യുവാവിനെ കഴിഞ്ഞദിവസം വെടിവെച്ചുകൊന്നിരുന്നു. ഗസ്സയിലും പ്രതിഷേധക്കാരും ഇസ്രായേൽ സേനയും തമ്മിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞദിവസം ഇവിടെയൊരു ഫലസ്തീനി കൊല്ലപ്പെട്ടിരുന്നു.
ബത്ലഹേമിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് ജലപീരങ്കിയും ടിയർ ഗ്യാസും പ്രയോഗിക്കുകയും ചെയ്തു. ഇതിനകം പ്രതിഷേധക്കാർക്കെതിരായ സൈനിക നടപടിയിൽ 225 പേർക്ക് പരിക്കേറ്റതായി ഫലസ്തീനിയൻ റെഡ്ക്രോസ് അറിയിച്ചു. ബത്ലഹേമിൽ ഇസ്രായേലി സൈനികനെ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഫലസ്തീൻ യുവാവിനെ കഴിഞ്ഞദിവസം വെടിവെച്ചുകൊന്നിരുന്നു. ഗസ്സയിലും പ്രതിഷേധക്കാരും ഇസ്രായേൽ സേനയും തമ്മിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞദിവസം ഇവിടെയൊരു ഫലസ്തീനി കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
