32 വർഷത്തെ കാത്തിരിപ്പിന് വിരാമം; അവർ മകനെ കണ്ടെത്തി
text_fieldsബെയ്ജിങ്: 32 വർഷം മുമ്പ് തട്ടിക്കൊണ്ടുപോയ മകനെ തിരികെ കിട്ടിയ സന്തോഷത്തിൽ ചൈനീസ് ദമ്പതികൾ. ഷാൻക്സി പ്രവിശ്യയിലെ സിയാൻ നഗരത്തിലെ താമസക്കാരാണ് ഇവർ. 1988ൽ നഴ്സറിയിൽനിന്ന് മകൻ മാവോയിനുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു പിതാവ് മാവോ സെൻജിങ്. കുട്ടിക്ക് വെള്ളം വേണമെന്ന് പറഞ്ഞപ്പോൾ അതെടുക്കൻ പോയി. തിരികെ വന്നപ്പോൾ മകൻ അവിടെയുണ്ടായിരുന്നില്ല. അന്ന് തുടങ്ങിയതാണ് മകനുവേണ്ടിയുള്ള അന്വേഷണം.
മകനെ കണ്ടെത്താൻ മാതാവ് ലി ജിൻങ്സി ജോലിതന്നെ ഉപേക്ഷിച്ച് ഇറങ്ങി. രാജ്യത്തെ 10ഓളം പ്രവിശ്യകളിൽ മകനെ തേടി അവർ ലക്ഷത്തോളം പോസ്റ്ററുകൾ ഒട്ടിച്ചു. വിവിധ ടി.വി ചാനലുകൾ അവരുടെ പുത്രദുഃഖ കഥ സംേപ്രക്ഷണം ചെയ്തു. കാണാതായ കുട്ടികളെ കണ്ടെത്താൻ രക്ഷിതാക്കളെ സഹായിക്കുന്ന ഒരു സംഘടനയുടെ വളൻറിയറായി പിന്നീടവർ. അതിലെ ആത്മാർഥ പ്രവർത്തനം വഴി 29 കുട്ടികളെ സ്വന്തം മാതാപിതാക്കളുടെ അടുെത്തത്തിച്ചു. പക്ഷേ, അപ്പോഴും അവരുെട നെഞ്ചിലെ തീയണഞ്ഞിരുന്നില്ല.
ഏപ്രിലിൽ സിചുവാൻ പ്രവിശ്യയിൽനിന്ന് പൊലീസിന് ഒരു രഹസ്യവിവരം ലഭിച്ചു. വളരെ വർഷങ്ങൾക്കു മുമ്പ് അവിടത്തെ ഒരാൾ കുഞ്ഞിനെ ദത്തെടുത്തിട്ടുണ്ട് എന്നതായിരുന്നു വിവരം. കുട്ടിയെ കാണാതായ സ്ഥലത്തുനിന്ന് ഇവിടേക്ക് ആയിരം കിലോമീറ്റർ ദൂരമുണ്ട്. എങ്കിലും പൊലീസ് അന്വേഷിച്ചു. സംശയം ദൃഢപ്പെട്ടപ്പോൾ ഇപ്പോൾ 34 വയസ്സുള്ള യുവാവിെൻറ ഡി.എൻ.എ പരിശോധന നടത്തി.
ഫലം വന്നപ്പോൾ എല്ലാം വ്യക്തമായി. ഇതു മാവോയിൻ തന്നെ. (ഇപ്പോഴത്തെ പേര് ഗു നിങ്നിങ്). മാവോയിന്നിനെ അധികം വൈകാതെ പൊലീസ് സ്വന്തം മാതാപിതാക്കളുമായി ബന്ധിപ്പിച്ചു. അതോടെ, മൂന്ന് പതിറ്റാണ്ട് നീളുന്ന കണ്ണീർക്കഥ ശുഭകരമായി അവസാനിച്ചു. തട്ടിക്കൊണ്ടുപോയതിെൻറ വിവരങ്ങൾ വ്യക്തമാകാൻ പൊലീസ് അന്വേഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.