Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്ഗാനിൽ ഇന്ന്...

അഫ്ഗാനിൽ ഇന്ന് തെരഞ്ഞെടുപ്പ്: പൊലീസ് മേധാവി കൊല്ലപ്പെട്ടു; കാന്തഹാറിലെ വോെട്ടടുപ്പ് നീട്ടി

text_fields
bookmark_border
അഫ്ഗാനിൽ ഇന്ന് തെരഞ്ഞെടുപ്പ്: പൊലീസ് മേധാവി കൊല്ലപ്പെട്ടു; കാന്തഹാറിലെ വോെട്ടടുപ്പ് നീട്ടി
cancel

കാബൂൾ: പൊലീസ് മേധാവി െകാല്ലപ്പെട്ട പശ്ചാത്തലത്തിൽ അഫ്ഗാനിസ്താനിലെ കാന്തഹാർ പ്രവിശ്യയിലെ തെരഞ്ഞെടുപ്പ് ഒരാഴ്ചത്തേക്കുകൂടി നീട്ടി. തെരഞ്ഞെടുപ്പ് നീട്ടിവെച്ച കാര്യം പ്രസിഡൻറിെൻറ വക്താവ് ഹാറൂൻ ചകൻസൂരിയാണ് അറിയിച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കും. ജനറൽ അബ്ദുൽ റാസിഖ് (39)ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനു പിന്നിൽ താലിബാൻ ആണെന്നാണ് കരുതുന്നത്. യു.എസ് കമാൻഡർ ജനറൽ സ്കോട് മില്ലർ തലനാരിഴക്ക് രക്ഷപ്പെട്ടു. മൂന്ന് അമേരിക്കൻ സൈനികർക്കും ഗവർണർക്കും ഗുരുതര പരിക്കുണ്ട്. ഇൻറലിജൻസ് മേധാവി അബ്ദുൽ മുഹ്മിനും നേരത്തേവധിക്കപ്പെട്ടിരുന്നു.

ഇന്നത്തെ പാർലമെൻറ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് അഫ്ഗാനിസ്താനിൽ ഒരുക്കിയത്. വോെട്ടടുപ്പ് ബഹിഷ്കരിക്കണമെന്ന് താലിബാൻ ആഹ്വാനം ചെയ്തിരുന്നു. 70,000 സുരക്ഷ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം പ്രചാരണം ആരംഭിച്ചതു മുതൽ വിവിധ ആക്രമണങ്ങളിൽ 10ഒാളം സ്ഥാനാർഥികൾ കൊല്ലപ്പെട്ടിരുന്നു. 80 ലക്ഷത്തിലേറെ വോട്ടർമാരുണ്ട് രാജ്യത്ത്. 2001ൽ താലിബാനെ അധികാരത്തിൽനിന്ന് പുറത്താക്കിയ ശേഷം നടക്കുന്ന മൂന്നാമത്തെ പൊതുതെരഞ്ഞെടുപ്പാണിത്. രാജ്യത്തിെൻറ പകുതിയോളം ഇപ്പോഴും താലിബാെൻറ നിയന്ത്രണത്തിലാണ്.

യഥാർഥത്തിൽ 2015ൽ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പാണിത്. 2014ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിനെ തുടർന്ന് ഉടലെടുത്ത പ്രശ്നങ്ങൾമൂലം മൂന്നു വർഷത്തോളം വൈകുകയായിരുന്നു. പാർലമെൻറിലെ 250 അംഗ അധോസഭയിലേക്ക് 2500 സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. സ്ത്രീകൾക്ക് 27 ശതമാനം സീറ്റുകൾ സംവരണമുണ്ട്. .വ്യാഴാഴ്ച തെക്കൻ പ്രവിശ്യയിലെ2014ൽ താലിബാനെതിരായ നാറ്റോ സൈനിക നീക്കം അവസാനിപ്പിച്ചെങ്കിലും 8000ത്തോളം യു.എസ് സൈനികർ അഫ്ഗാനിസ്താനിലുണ്ട്. അഫ്ഗാൻ സൈന്യത്തിന് പരിശീലനവും സഹായവും നൽകുകയാണിവരുടെ ദൗത്യം.

താലിബാൻ കൂടുതൽ ശക്തിയാർജിച്ച സാഹചര്യത്തിൽ അഫ്ഗാനിലെ സേനവിന്യാസം  തുടരുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

അബ്ദുൽ റാസിഖ് യു.എസിെൻറ ഇഷ്ടക്കാരൻ
കാബൂൾ: താലിബാെൻറ വെടിയേറ്റു മരിച്ച ജനറൽ അബ്ദുൽ റാസിഖ് യു.എസിെൻറ ഇഷ്ടക്കാരൻ. ഗവർണറുടെ അംഗരക്ഷകെൻറ വേഷത്തിലെത്തിയ ആക്രമി ഇദ്ദേഹത്തെ വെടിവെച്ചുകൊല്ലുകയായിരുന്നു. നാറ്റോ കമാൻഡറും അഫ്ഗാനിലെ യു.എസ് സേനയിലെ പ്രധാനിയുമായ സ്കോട്ട് മില്ലറുമായി ചർച്ചനടത്തുന്നതിനിടെയായിരുന്നു സംഭവം.
വിവാദ നായകനായ റാസിഖിനെ മുഖ്യപീഡകൻ എന്നാണ് ഹ്യൂമൻ റൈറ്റ്സ് വാച്ച് വിശേഷിപ്പിച്ചിരുന്നത്. താലിബാനെതിരായ പോരാട്ടങ്ങൾക്ക് മുഖ്യപങ്കുവഹിച്ചിരുന്നത് റാസിഖായിരുന്നു. രഹസ്യ പീഡന സെല്ലുകൾ നടത്തുകയും ആയിരക്കണക്കിന് താലിബാൻ തടവുകാരെ വധിക്കുകയും ചെയ്തതുൾപ്പെടെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു.
ഇതെല്ലാംകൊണ്ട് താലിബാെൻറ ഹിറ്റ്ലിസ്റ്റിലായിരുന്ന ഇദ്ദേഹത്തിനു നേരെ നിരവധി തവണ വധശ്രമങ്ങളും നടന്നു.1994ലെ താലിബാൻ ആക്രമണത്തിൽ ഇദ്ദേഹത്തിെൻറ പിതാവും അമ്മാവനും കൊല്ലപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsAfghan Election
News Summary - Afghan Election - World News
Next Story