യമനിൽ മിസൈൽ ആക്രമണം; 83 സൈനികർ കൊല്ലപ്പെട്ടു
text_fieldsഏദൻ: യമൻ സൈനിക ക്യാമ്പിനുനേരെയുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ 83 സൈനികർ കൊല്ലപ്പെട്ടു. മാരിബ് പ്രവിശ്യയി ലെ സൈനികകേന്ദ്രത്തിനുനേരെയുണ്ടായ ആക്രമണത്തിൽ 148 പേർക്ക് പരിക്കുണ്ട്. ആക്രമണത്തിനു പിന്നിൽ ഹൂതി വിമതരാണെന ്ന് ആരോപണമുണ്ടെങ്കിലും അവർ ഇതുവരെ ഉത്തരവാദിത്തമേറ്റിട്ടില്ല.
തലസ്ഥാനമായ സൻആയുടെ വടക്കുഭാഗത്ത് നി ഹ്മയിൽ ഹൂതികൾക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് സൈനിക ക്യാമ്പിലെ പള്ളിക്കുനേരെയുള്ള ആക്രമണം. പള്ളിയിൽ ശനിയാഴ്ച വൈകീട്ട് നമസ്കാരം നടക്കുന്നതിനിടെയാണ് ആക്രമണമെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. 2014ൽ വിമതർ സൻആ പിടിച്ചടക്കിയശേഷം നടക്കുന്ന ഏറ്റവും രക്തരൂഷിതമായ ആക്രമണമാണ് ശനിയാഴ്ചത്തേത്.
നിഹ്മയിൽ ഞായറാഴ്ചയും ഹൂതികളുമായി ഏറ്റുമുട്ടൽ തുടരുകയാണെന്നും ഒട്ടേറെ വിമതർ കൊല്ലപ്പെട്ടതായും ഔദ്യോഗിക വാർത്ത ഏജൻസി സബ റിപ്പോർട്ട് ചെയ്തു. പള്ളിക്കുനേരെയുണ്ടായ ആക്രമണം ഭീരുത്വവും ഭീകരതയുമാണെന്ന് യമൻ പ്രസിഡൻറ് അബ്ദുറബ്ബ് മൻസൂർ ഹാദി അഭിപ്രായപ്പെട്ടു. ഹൂതികൾ സമാധാനം ആഗ്രഹിക്കുന്നില്ലെന്നാണ് ഈ ആക്രമണം നിസ്സംശയം വ്യക്തമാക്കുന്നത്. അവർക്ക് കൊലയും നശീകരണവും മാത്രമേ അറിയൂ. മേഖലയിലെ ഇറാെൻറ വിലകുറഞ്ഞ ഉപകരണമായി അവർ മാറി. മേഖലയുടെ സുരക്ഷക്ക് സൈനികജാഗ്രത ആവശ്യമാണെന്നും പ്രസിഡൻറ് അഭിപ്രായപ്പെട്ടു.
മാസങ്ങളായി മേഖലയിൽ നിലനിന്ന സമാധാനാന്തരീക്ഷമാണ് പുതിയ ആക്രമണങ്ങളോടെ ഇല്ലാതായത്. കര-വ്യോമ ആക്രമണങ്ങൾക്ക് വലിയ തോതിൽ കുറവുവന്നതിനെ വ്യാഴാഴ്ച ഐക്യരാഷ്ട്രസഭ പ്രതിനിധി മാർട്ടിൻ ഗ്രിഫ്ത്സ് സ്വാഗതംചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.