Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാക് ഗവര്‍ണറുടെ മകന്...

പാക് ഗവര്‍ണറുടെ മകന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മോചനം

text_fields
bookmark_border
പാക് ഗവര്‍ണറുടെ മകന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മോചനം
cancel

ഇസ്ലാമാബാദ്: അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് തെഹ്രീകെ താലിബാന്‍ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയ പാക് ഗവര്‍ണറുടെ മകന്‍ രക്ഷപ്പെട്ടു. ചൊവ്വാഴ്ച പാകിസ്താന്‍ സൈന്യം ക്വെ പ്രവിശ്യയില്‍ നടത്തിയ റെയ്ഡിലാണ് ഗവര്‍ണറുടെ മകനെ രക്ഷപ്പെടുത്തിയത്.  ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.

പാകിസ്താനില്‍ വിവാദമായ മതനിന്ദ നിയമവുമായി ബന്ധപ്പെട്ട് ഗണ്‍മാന്‍ കൊലപ്പെടുത്തിയ പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീറിന്‍െറ മകനാണ് രക്ഷപ്പെട്ട ശഹ്ബാര്‍ തസീര്‍. ഗവര്‍ണറെ കൊലപ്പെടുത്തിയ സല്‍മാന്‍ ഖാദിരി എന്നയാളെ കഴിഞ്ഞ ആഴ്ച പാകിസ്താന്‍ തൂക്കിലേറ്റിയിരുന്നു. ഗവര്‍ണര്‍ കൊല്ലപ്പെട്ട് ഒരു മാസത്തിന് ശേഷമാണ് മകന്‍ ശഹ്ബാന്‍ തസീറിനെ 2011ആഗസ്റ്റ് 26ന് ലാഹോറിലെ ഗുല്‍ബര്‍ഗ് ഏരിയയില്‍വെച്ച് അക്രമികള്‍ തട്ടിക്കൊണ്ടു പോയത്്.

എന്നാല്‍, മോചിപ്പിക്കപ്പെട്ട സമയത്ത് ഇദ്ദേഹം തെഹരീകെ താലിബാന്‍െറ തടവിലായിരുന്നോ എന്ന് വ്യക്തമായിട്ടില്ല. കാലങ്ങളായി താലിബാന്‍െറ ശക്തി കേന്ദ്രമാണ് ക്വെ പ്രവിശ്യ. അതേസമയം, മുന്‍ പാക് പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനി യുടെ ചെറുമകനായ ഹൈദര്‍ ഇപ്പോഴും താലിബാന്‍ സംഘത്തിന്‍െറ തടവിലാണ്. 2013 മെയ് ഒമ്പതിലെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്താണ് ഹൈദറെ ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidnap in pakistan
Next Story