എൻ.എസ്. ജി അംഗത്വം ഇന്ത്യയേക്കാൾ യോഗ്യത പാക്കിസ്താന്: സർതാജ് അസീസ്
text_fieldsഇസ്ലാമബാദ്:എൻ.എസ്.ജി അംഗത്വവുമായി ബന്ധപ്പെട്ട് ഇന്ത്യയും പാക്കിസ്താനും വീണ്ടും കൊമ്പു കോർക്കുന്നു. അംഗത്വ വിഷയത്തിൽ ഇന്ത്യയേക്കാളും യോഗ്യത പാക്കിസ്താനാെണന്ന് പാക്കിസ്താൻ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ്. പാക്കിസ്താൻ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. എൻ.എസ്.ജി അംഗത്വ യോഗ്യതക്ക് വേണ്ടി ഇന്ത്യ സമർപ്പിച്ച സർട്ടിഫികറ്റുകളേക്കാൾ തങ്ങൾ നൽകിയ സർട്ടിഫികറ്റുകളാണ് കൂടുതൽ ശക്തമായവയെന്നും അദ്ദേഹം അവകാശപ്പെട്ടു.
പാക്കിസ്താൻ എത്ര കരുതലോടെയാണ് ആണവശേഷി കൈകാര്യം ചെയ്യുന്നതെന്ന് ലോകത്തെ എല്ലാ രാജ്യങ്ങൾക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച്ച വിയന്നയില്‍ ചേര്‍ന്ന 48 എന്‍.എസ്.ജി അംഗ രാജ്യങ്ങളുടെ രണ്ട് ദിവസത്തെ യോഗം അംഗത്വ വിഷയവുമായി ബന്ധപ്പെട്ട് തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ജൂണ്‍ 20ന് സോളിൽ ചേരുന്ന എൻ.എസ്.ജി സമ്മേളനം ഇന്ത്യയുടെ അപേക്ഷ വീണ്ടും പരിഗണിക്കും. അമേരിക്കയുടെ ശക്തമായ നിലപാട് ഇന്ത്യക്ക് അനുകൂലമാണെങ്കിലും ചൈനയുടെ പിന്തുണയിലാണ് പാക്കിസ്താെൻറ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.