Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2015 12:58 PM IST Updated On
date_range 31 March 2017 8:06 AM ISTഐലന്‍റെ മരണം: കുറ്റക്കാർക്കെതിരെ പരമാവധി ശിക്ഷ വേണമെന്ന്
text_fieldsbookmark_border
അങ്കാറ: ലോകത്തിെൻറ കണ്ണു നനയിച്ച അഭയാർഥി ബാലൻ ഐലൻ കുർദിയുടെ മരണത്തിന് കാരണക്കാരായ മനുഷ്യക്കടത്തുകാരെ 35 വർഷത്തേക്ക് തടവിലിടണമെന്ന് തുർക്കി പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടു. സിറിയക്കാരായ രണ്ട് മനുഷ്യക്കടത്തുകാരെയാണ് മന:പൂർവമായ നരഹത്യാകുറ്റം ചുമത്തി ഏകാന്ത തടവിലിടണമെന്ന് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടത്.
തുർക്കിയിൽ നിന്ന് ഗ്രീസിലേക്കുള്ള യാത്രയിൽ ബോട്ട് മുങ്ങിയാണ് മൂന്നുവയസ്സുകാരൻ ഐലെൻറ ദാരുണ മരണം. തുർക്കി കടൽതീരത്ത് മുഖം പൂഴ്ത്തിക്കിടന്ന കുരുന്നിെൻറ ചിത്രം ലോകത്തിെൻറ തീരാനോവായി മാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
