പാകിസ്താനിൽ ബസപകടത്തിൽ ഒരു കുടുംബത്തിലെ 13 പേരടക്കം 20 മരണം
text_fieldsലാഹോർ: പാകിസ്താനിൽ തീർഥാടനത്തിന് പോയ ഒരു കുടുംബത്തിലെ 13 പേരടക്കം 20 പേർ ബസപകടത്തിൽ മരിച്ചു. പഞ്ചാബ് പ്രവിശ്യയിൽ രണ്ട് ബസുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ 30 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഞായറാഴ്ച രാത്രി മുൾത്താനിൽനിന്ന് വരുകയായിരുന്ന ബസ് എതിരെ വന്ന മറ്റൊരു ബസുമായി ഡി.ജെ ഖാൻ ജില്ലയിൽ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു.
ബൈക്കുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ ബസ് വെട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും. സിന്ധിലെ സൂഫി ദർഗയിലേക്ക് പോവുകയായിരുന്ന കുടുംബാംഗങ്ങളാണ് മരിച്ചത്. പരിക്കേറ്റവരിൽ 10 പേരുടെ നില ഗുരുതരമാണെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
സംഭവത്തിൽ പ്രസിഡൻറ് ഡോ. ആരിഫ് ആൽവിയും പ്രധാനമന്ത്രി ഇംറാൻ ഖാനും ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് മികച്ച ചികത്സ ലഭ്യമാക്കാൻ അധികൃതരോട് ഇംറാൻ ഖാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പ്രവശ്യ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.