Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫണ്ടില്ല;...

ഫണ്ടില്ല; ഇസ്രായേലി വെടിയേറ്റ 1700 ഗസ്സക്കാരുടെ കാലുകൾ മുറിക്കുന്നു

text_fields
bookmark_border
gaza 23
cancel

ജറൂസലം: കഴിഞ്ഞമാസങ്ങളിൽ ഇസ്രായേലി പട്ടാളത്തിെൻറ വെടിയേറ്റ 1700 ഗസ്സ വാസികളുടെ കാ ലുകൾ മുറിച്ചുമാറ്റേണ്ടിവരുമെന്ന് റിപ്പോർട്ട്. ഗസ്സ ആരോഗ്യമേഖലയിൽ ആവശ്യത്തിന ് ഫണ്ട് ഇല്ലാത്തതാണ് കാരണമെന്ന് ഫലസ്തീനിലെ യു.എൻ ഹ്യുമാനിറ്റേറിയൻ കോഓഡിനേ റ്റർ ജെയ്മി മക്ഗോൾഡ്റിക് വ്യക്തമാക്കി. ഒരുവർഷത്തിനിടെ 29,000 ഫലസ്തീനികൾക്ക ാണ് ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റത്.

7000 പേർക്ക് വെടിയേറ്റു. നല്ലൊരു ശതമാന ത്തിനും കാലിലാണ് വെടിയുണ്ട തറച്ചത്. ഇതിൽ 1700 പേരുടെ നില ഗുരുതരമാണ്. സങ്കീർണമായ ശസ്ത്രക്രിയ അടിയന്തരമായി ഇവർക്ക് ചെയ്യേണ്ടതുണ്ട്. രണ്ടുവർഷം നീണ്ടുനിൽക്കുന്ന അസ്ഥി പുനഃസ്ഥാപന ശസ്ത്രക്രിയ പ്രക്രിയയാണിത്.

ഇതിന് സാധ്യമായില്ലെങ്കിൽ ഇവരുടെയൊക്കെ കാലുകൾ മുറിച്ചുനീക്കേണ്ടിവരുമെന്ന് മക്ഗോൾഡ്റിക് കൂട്ടിച്ചേർത്തു. ഫണ്ടില്ലായ്മക്ക് പുറമെ, ഈ സങ്കീർണ ചികിത്സ നടത്താനുള്ള വൈദഗ്ധ്യമുള്ള വൈദ്യവിഭാഗവും ഗസ്സയിലില്ല. ഒരുവർഷത്തിനിടെ, 120 പേരുടെ കാലുകൾ മുറിച്ചുനീക്കിക്കഴിഞ്ഞു. ഇതിൽ 20ഉം കുട്ടികളാണ്. ഫണ്ടിെൻറ വലിയ ദൗർലഭ്യത നേരിടുന്ന ഗസ്സയിൽ ആശുപത്രികളിൽ ചികിത്സ സംവിധാനങ്ങൾ പരിമിതമാണ്.

20 ദശലക്ഷം ഡോളറിെൻറ അടിയന്തര സഹായമാണ് യു.എൻ ആവശ്യപ്പെടുന്നത്. ഫലസ്തീനികൾക്കുള്ള വേൾഡ് ഫുഡ് േപ്രാഗ്രാമിലും ഫണ്ടിെൻറ കുറവുണ്ട്. ഗസ്സയിലെ 10 ലക്ഷം പേർക്കുള്ള ഭക്ഷ്യവിതരണവും ഇതുകാരണം തടസ്സപ്പെട്ടേക്കാം. അങ്ങനെ സംഭവിച്ചാൽ ഭക്ഷണം എത്തിക്കാൻ മറ്റൊരു വഴിയുമില്ലെന്നും മക്ഗോൾഡ്റിക് പറഞ്ഞു.

ഫണ്ടിെൻറ കുറവുമൂലം വെസ്റ്റ്ബാങ്കിലെയും ഗസ്സയിലെയും 1,93,000 പേർക്ക് ഭക്ഷ്യവിതരണം വെട്ടിക്കുറക്കേണ്ടിവന്നുവെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം വക്താവ് ഹെർവി വെർഹൂസെലും ചൂണ്ടിക്കാട്ടി. 27,000 പേർക്ക് ഒന്നും ലഭിച്ചില്ല. ബാക്കിയുള്ളവർക്ക് പ്രതിമാസ 10 ഡോളർ സഹായത്തിന് പകരം എട്ട് ഡോളറാണ് ലഭിച്ചത്.

ശരാശരി 4000 ഡോളർ കടത്തിലാണ് ഒാരോ ഗസ്സ കുടുംബവും കഴിയുന്നത്. ശരാശരി ശമ്പളം 400 ഡോളർ മാത്രമാണ്. 54 ശതമാനവും തൊഴിൽ രഹിതരുമാണ്. ശമ്പളം കൃത്യമായി ലഭിക്കാത്തതിനാൽ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ മറ്റു സാധ്യതകൾ തേടി ജോലി വിടുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gazaworld newsmalayalam newsasia-Pacificamputations
News Summary - 1,700 in Gaza may face amputations
Next Story