Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസൂയസ് കനാൽ @ 150

സൂയസ് കനാൽ @ 150

text_fields
bookmark_border
suize-canal
cancel

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത ജലപാതയായ സൂയസ് കനാലിന് ഇന്ന് 150 വയസ്. 1869 നവ ംബര്‍ 17 നാണ് സൂയസ് കനാൽ ഗതാഗതത്തിനായി തുറന്നത്. നെപ്പോളിയന്‍ മൂന്നാമെൻറ പത്‌നിയു ം ഫ്രഞ്ച് ചക്രവര്‍ത്തിനിയുമായ യൂജിന്‍ ആയിരുന്നു ഉദ്ഘാടനം. ഈജിപ്തിലെ സീനായ് ഉപദ ്വീപിന് അടുത്തായാണ് കനാൽ സ്ഥിതി ചെയ്യുന്നത്. മെഡിറ്ററേനിയൻ കടലിലെ പൊർട് സെയ്ദിനെയും ചെങ്കടലിലെ സൂയസിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കനാലിന് 163 കി.മി നീളമുണ്ട്. ആഫ്രിക്കചുറ്റാതെ ചെയ്യാതെതന്നെ യൂറോപ്പും ഏഷ്യയും തമ്മിൽ ജലഗതാഗതം സൂയസ് കനാൽ സാധ്യമാക്കുന്നു.

1869ൽ കനാൽ പ്രവർത്തനമാരംഭിക്കുന്നതിന് മുമ്പ് മെഡിറ്ററേനിയൻ കടലിനും ചെങ്കടലിനും ഇടയിൽ ചരക്കുകൾ കരമാർഗമാണ് കടത്തിയിരുന്നത്. ഈജിപ്ത് നെപ്പോളിയെൻറ ഭരണത്തിന് കീഴിലായിരുന്ന 1854ലാണ് സൂയസ് കനാലിന്റെ നിര്‍മാണം ആരംഭിക്കാന്‍ തീരുമാനിച്ചത്. ഫ്രഞ്ച് ആധിപത്യത്തിനു ശേഷം ഈജിപ്ത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് കീഴിലായി. സൂയസ് കനാലിെൻറ നിയന്ത്രണവും ബ്രിട്ടീഷുകാര്‍ ഏറ്റെടുത്തു. 1922ൽ ബ്രിട്ടൻ ഈജിപ്തിനെ സ്വതന്ത്രമാക്കി. 1950കളിലെ സൈനിക അട്ടിമറിയോടെ ജമാല്‍ അബ്ദുൽ നാസർ ഈജിപ്തിെൻറ ഭരണം പിടിച്ചെടുത്തു.

1956 ജൂലൈ 26 ന് അദ്ദേഹം സൂയസ് കനാൽ ദേശസാത്കരിച്ചത് ലോക രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന അധ്യായമായി മാറി. ഈജിപ്തിെൻറ നടപടിയെത്തുടര്‍ന്ന് ഇസ്രയേല്‍ ഇവിടേക്ക് അതിക്രമിച്ചു കയറി. യു.എന്‍, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഇസ്രയേല്‍ പിന്‍വാങ്ങിയത്. സിനായ് പ്രവിശ്യയിലെ ഇസ്രയേല്‍ കൈയേറ്റം ആറുദിവസം നീണ്ട യുദ്ധത്തിലേക്കു നയിച്ചു. അതെതുടര്‍ന്ന് സൂയസ് കനാല്‍ ഈജിപ്ത് അടച്ചു.1975 ലാണ് വീണ്ടും തുറന്നത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ നാവികപാതയാണ് സൂയസ് കനാല്‍. ഏതാണ്ട് 40 കോടി ചരക്കുകള്‍ വഹിച്ചുകൊണ്ട് ദിവസേന അമ്പതോളം കപ്പലുകളാണ് ഇതുവഴി കടന്നുപോകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsSuez Canalglobal trade
News Summary - 150 years on, the Suez Canal
Next Story