താലിബാൻ ആക്രമണം: 15 അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
text_fieldsകാബൂൾ: അഫ്ഗാനിലെ കുന്ദുസ് പ്രവിശ്യയിലുണ്ടായ താലിബാൻ ആക്രമണത്തിൽ 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. അർഗന്ദബ് ജില്ലയിലെ സെക്യൂരിറ്റി ചെക് പോയന്റിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു.
കഴിഞ്ഞ ദിവസമണ് താലിബാൻ വെടിനിർത്തൽ പ്രഖ്യാപിച്ചത്. അഫ്ഗാൻ സർക്കാർ ഒൗദ്യോഗികമായി നിരുപാധിക വെടിനിർത്തൽ പ്രഖ്യാപിച്ച് ദിവസങ്ങൾക്കു ശേഷമാണ് താലിബാൻ പെരുന്നാൾ പരിഗണിച്ച് മൂന്നു ദിവസത്തേക്ക് ആക്രമണം നിർത്തുകയാണെന്ന് അറിയിച്ചത്.
വിദേശ സൈനികർ വെടിനിർത്തലിെൻറ പരിധിയിൽ വരില്ലെന്നും അവർക്കെതിരായ നീക്കം തുടരുമെന്നും താലിബാൻ നേതൃത്വം അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.