
അമേരിക്കക്കാരെ ''ഏപ്രിൽ ഫൂൾ'' ആക്കി ബൈഡൻ പത്നി; വിമാന ജീവനക്കാരിയുടെ റോളിൽ സൂപർഹിറ്റ്
text_fieldsവാഷിങ്ടൺ: കാലിേഫാർണിയയിൽനിന്ന് വാഷിങ്ടണിലേക്ക് മടങ്ങിയ ഔദ്യോഗിക വിമാനം യാത്ര പാതിയിൽനിൽക്കെ 'ജാസ്മിൻ' എന്ന് പേരുവെച്ച ജീവനക്കാരി ഐസ്ക്രീമുമായി എത്തിയപ്പോൾ തെല്ലും ആകാംക്ഷ തോന്നാതെയായിരുന്നു ജീവനക്കാരും സുരക്ഷ ജീവനക്കാരും മാധ്യമ പ്രവർത്തകരുമുൾപെടെ അവ വാങ്ങിക്കഴിച്ചത്. മുഖംമറച്ച് പാതിമുറിച്ച മുടിയുമായി എത്തിയ 'ജീവനക്കാരി'യെ സംശയിക്കേണ്ടിയിരുന്നില്ല. എല്ലാം ശുഭമായി കലാശിച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞില്ല, അതേയാൾ മറ്റൊരു വേഷത്തിൽ വീണ്ടും.
ഇത്തവണ പക്ഷേ, കൃത്രിമ മുടി തത്കാലം അഴിച്ചുവെച്ച് യഥാർഥ മുഖവുമായിട്ടായിരുന്നു വരവ്. മാധ്യമ പ്രവർത്തകരെ കാണുന്ന പ്രസ് വിഭാഗത്തിൽ 'ജാസ്മിൻ' എന്ന പേരില്ലാതെ അവതരിച്ചപ്പോഴാണ് വിമാനത്തിൽ ആഘോഷപൂർവം ഐസ്ക്രീം നുണഞ്ഞവർക്ക് അമളി ബോധ്യപ്പെട്ടത്. താൻ ജാസ്മിൻ അല്ലെന്നും അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ സ്വന്തം പത്നി ജിൽ ബൈഡനാണെന്നും പറയേണ്ടിയിരുന്നില്ല. മുേമ്പ എല്ലാവർക്കും എല്ലാം ബോധ്യമായിരുന്നു. കൂടെ സഞ്ചരിച്ച മാധ്യമ പ്രവർത്തകർ മാത്രമല്ല, ജീവനക്കാർ വരെ ഒരാൾക്കു പോലും തിരിച്ചറിയാനാകാത്ത വിധം കൃത്രിമത്വമണിയാൻ എങ്ങനെ കഴിഞ്ഞുവെന്നായിരുന്നു എല്ലാവരുടെയും സന്ദേഹം.
സംഭവത്തിന്‍റെ വിഡിയോ ചിത്രീകരിക്കാതെ പോയത് കാര്യങ്ങൾ പുറംലോകത്തെത്തിക്കുന്നത് വൈകിപ്പിച്ചു. മുമ്പ് ബൈഡൻ വൈസ് പ്രസിഡന്‍റായിരിക്കെ, ജിൽ സമാന തമാശകളൊപ്പിച്ചിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
