Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയമനിൽ രണ്ടുകോടി...

യമനിൽ രണ്ടുകോടി ജനങ്ങൾ പട്ടിണിയിൽ; ദുരന്തമുഖത്ത് കഴിയുന്നത് രണ്ടരലക്ഷം

text_fields
bookmark_border
യമനിൽ രണ്ടുകോടി ജനങ്ങൾ പട്ടിണിയിൽ; ദുരന്തമുഖത്ത് കഴിയുന്നത് രണ്ടരലക്ഷം
cancel

യുനൈറ്റഡ് നാഷൻസ്: യുദ്ധഭൂമിയായ യമനിൽ രണ്ടുകോടി ആളുകൾ കൊടുംപട്ടിണിയിൽ കഴി യുകയാണെന്ന് യു.എൻ റിപ്പോർട്ട്. കഴിഞ്ഞവർഷത്തെ അപേഷിച്ച് 15 ശതമാനം കൂടുതലാണിത്. ര ണ്ടരലക്ഷം ആളുകൾ ദുരന്തമുഖത്ത് കഴിയുകയാണെന്ന് യു.എൻ മനുഷ്യാവകാശ മേധാവി മാർക ് ലോകോഖ് മാധ്യമങ്ങളോട് പറഞ്ഞു.

യമനിലെ സ്ഥിതിഗതികൾ വിലയിരുത്തിയശേഷം ന്യൂയോർക്കിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. താഇസ്, സഅദ, ഹജ്ജ, ഹുദൈദ പ്രവിശ്യകളിലാണ് കൂടുതൽ ആളുകൾദുരിതമനുഭവിക്കുന്നത്. പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടിണിയിൽ കാറ്റഗറി അഞ്ചിൽ ദക്ഷിണ സുഡാനൊപ്പമാണ് യമൻ. പോഷകാഹാരക്കുറവും മരണനിരക്കും കൂടുതലാണിവിടെ.

ആഭ്യന്തരയുദ്ധത്തെ തുടർന്ന് ആളുകൾ പലായനം തുടരുകയാണ്. എന്നാൽ ഏറ്റവും മോശമായ ഭാഗത്താണ് അവർ ചെന്നുപെടുന്നതെന്നും ലോകോഖ് ചൂണ്ടിക്കാട്ടി. 2014ൽ തലസ്ഥാനമായ സൻആ ഹൂതി വിമതർ പിടിച്ചെടുത്ത് അബ്ദുർറബ്ബ് മൻസൂർ ഹാദിയുടെ നേതൃത്വത്തിലുള്ള സർക്കാറിനെ അട്ടിമറിച്ചതോടെയാണ് യമൻ ആഭ്യന്തരയുദ്ധത്തിലേക്ക് വീണത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yemenworld newsmalayalam news
News Summary - yemen- World news
Next Story