പ്രചാരണങ്ങൾക്കപ്പുറം ട്രംപ് ആരാണ്?
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെപ്പറ്റി പരസ്പരവിരുദ്ധമായ രണ്ടു കാഴ്ചപ്പാടുകളാണ് ലോകത്തിനുള്ളത്. അത് രണ്ടും തെറ്റാണ്. രാഷ്ട്രീയ മാനദണ്ഡങ്ങൾക്ക് അതീതമായവൻ, നിയമവാഴ്ചക്കും സ്ത്രീകൾക്കും, ഒരുപക്ഷേ ഭൂമുഖത്തെ മനുഷ്യവാസത്തിനുതന്നെയും ഭീഷണി എന്നൊക്കെയാണ് ആ കാഴ്ചപ്പാടുകൾ. മറ്റൊന്ന്, വാഷിങ്ടണിലെ അധികാര ഇടനാഴികളിലെ പാപത്തൊട്ടി ഉച്ചാടനം ചെയ്യാൻ സത്യസന്ധരായ ഒരു കൂട്ടമാളുകളാൽ നിയുക്തനായയാൾ. ട്രംപിെൻറ ആദ്യത്തെ വിദേശകാര്യ സന്ദർശനത്തോടുകൂടി ഇരുവിഭാഗത്തിനും സംതൃപ്തമാകാൻ ന്യായങ്ങളേറെയുണ്ട്.
അദ്ദേഹത്തിെൻറ എതിരാളികളെ സംബന്ധിച്ചിടത്തോളം അഞ്ചു ദിവസത്തിനപ്പുറം രാജ്യത്തുനിന്ന്വിട്ടുനിൽക്കാൻ ട്രംപിന് ധൈര്യമുണ്ടോയെന്ന് ചോദിക്കാനുള്ള അവസരമായിരുന്നു. അധികാരമേറ്റ് വെറും നാലുമാസം തികയുേമ്പാഴേക്കും പ്രസിഡൻറിനെ ഇംപീച്ച് ചെയ്തേക്കുമോയെന്ന ചർച്ചകൾ യു.എസ് രാഷ്ട്രീയവൃത്തത്തിൽ സജീവമാണ്. വിദേശപര്യടനം കഴിഞ്ഞ് യു.എസിൽ തിരിച്ചെത്താൻ അദ്ദേഹത്തിനാവുമോ എന്നുപോലും ചിലർ ചോദിക്കുന്നു. അൽപനേരം മാറിനിന്നാലുടൻ അധികാരഭ്രഷ്ടനായേക്കുമെന്ന ഭയം തീണ്ടിയ ഏകാധിപതിയോടാണ് ട്രംപിനെ പലരും താരതമ്യം ചെയ്യുന്നത്. ട്രംപ് അനുകൂലികളെ സംബന്ധിച്ച്, ഒബാമ കാലത്തിനുശേഷം ആഗോളവേദിയിൽ പ്രബലസ്ഥാനം ഏറ്റെടുക്കാനുള്ള അവസരമാണിത്. ട്രംപിന് സൗദി നൽകിയ ഗംഭീര വരവേൽപ് അവരെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്. യു.എസിലെ ലിബറലുകളെ അടക്കിയിരുത്താനും തങ്ങളുടെ പ്രസിഡൻറ് അഭിപ്രായ വൈരുധ്യങ്ങൾ വെച്ചുപൊറുപ്പിക്കാത്ത ഒരു ഉദ്യോഗസ്ഥ മാടമ്പിയല്ലെന്നും ഒരു ആഗോളനായകനാണെന്ന് സ്ഥാപിക്കാനും അവർക്കായേക്കും.
എന്നാൽ, ചരിത്രത്തിൽ ഇതുവരെയുണ്ടായിട്ടുള്ള എല്ലാ യു.എസ് പ്രസിഡൻറിനെയുംപോലെയാണ് ട്രംപും എന്നതാണ് യാഥാർഥ്യം. ആഭ്യന്തരകാര്യങ്ങളിലായാലും, വിദേശനയത്തിലായാലും സാമ്പ്രദായികമായ നിലപാടുകളാണ് ട്രംപ് പിന്തുടരുന്നത്. സാമ്പ്രദായിക രാഷ്ട്രീയത്തിൽ അദ്ദേഹം അത്ര സമർഥനല്ലെന്ന് പറയാം. പക്ഷേ, എല്ലാ ബഹളങ്ങൾക്കുമപ്പുറം സമാനതകൾതന്നെയാണ് കൂടുതൽ വെളിവാകുന്നത്. ഇപ്പോൾ മുൻ പ്രസിഡൻറ് റിച്ചാർഡ് നിക്സണുമായി നടത്തുന്ന താരതമ്യംപോലും തെളിയിക്കുന്ന ഒരു കാര്യം, അമേരിക്കൻ രാഷ്ട്രീയത്തിൽ സംഭവിക്കുന്നതെല്ലാം അഭൂതപൂർവമല്ലെന്നാണ്. ബിൽ ക്ലിൻറെൻറ കാര്യത്തിലാണെങ്കിൽ ഇംപീച്ച്മെൻറിന് വിധേയനാവുകയും തുടർന്ന് കുറ്റമുക്തനാവുകയും ചെയ്തു. നിലവിലെ സാഹചര്യത്തിൽ ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള സാധ്യത അതിവിദൂരമാണ്.
മുൻ പ്രസിഡൻറുമാരെപ്പോലെ ആഭ്യന്തരവിഷയങ്ങളിൽ വലിയ നേട്ടങ്ങളുണ്ടാക്കാൻ ട്രംപിനു കഴിഞ്ഞിട്ടില്ല. ആരോഗ്യപരിരക്ഷ പദ്ധതിയിൽ മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തിൽ ബിൽ ക്ലിൻറനും അടിതെറ്റിയിട്ടുണ്ട്. എന്നാൽ, വിദേശനയമെടുത്താൽ എല്ലാം പഴയപടിതന്നെ. സൗദി അറേബ്യയും ഇസ്രായേലുമായുള്ള പരമ്പരാഗത ബന്ധം ഉൗട്ടിയുറപ്പിക്കുകയാണ് ഇൗ സന്ദർശനത്തിലൂടെ ട്രംപ് ചെയ്യുന്നത്. റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനുമായി അവിഹിതബന്ധ ആരോപണം നേരിടുന്ന അതേസമയത്താണ് സിറിയക്കെതിരായ യു.എസ് ആക്രമണമുണ്ടാകുന്നത്. റഷ്യൻ സഖ്യത്തിനെതിരായ യു.എസ് ബലപ്രയോഗനയമാണ് അതും തെളിയിക്കുന്നത്. ട്രംപിെൻറ അധികാരത്തിൽ എല്ലാവരും സുരക്ഷിതരാണ് എന്നല്ല പറഞ്ഞുവരുന്നത്. സങ്കുചിതമായ അതിർത്തിവാദവും കുടിയേറ്റവിരുദ്ധതയും യു.എസിനും ലോകത്തിനും ഗുണം ചെയ്യില്ല. എന്നാൽ, അധികാരമേറ്റെടുത്തതിനുശേഷം സ്വീകരിച്ച എല്ലാ നടപടികളും തെളിയിക്കുന്നത് ട്രംപ് അതിക്രൂരനായ വില്ലനോ മഹനീയ നായകനോ അല്ലെന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.