പടിഞ്ഞാറ് മരണത്താഴ്വര ആയെതങ്ങനെ
text_fieldsന്യൂയോർക്: ഏഷ്യയിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് പടിഞ്ഞാറൻ രാജ്യങ്ങളിൽ മരണം വിത ച്ചത് എങ്ങനെ? ചൈനീസ് വൈറസ് എന്ന് ആക്ഷേപിച്ചും ഏഷ്യയിൽ മാത്രമേ പകരൂ എന്ന് കരുതി യും അനങ്ങാതിരുന്നതാണ് വികസിത രാജ്യങ്ങളെ പടുകുഴിയിൽ വീഴ്ത്തിയത്. അമേരിക്ക, ബ്രി ട്ടൻ, ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് ഈ മഹാമാരിയിൽനിന്ന് തിരിച്ചു കയറാനായിട്ടില്ല.
ഇൗ രാജ്യങ്ങളിലെ ഭരണകർത്താക്കളുടെ അമിത ആത്മവിശ്വാസവും ധാരണക്കുറവും വെല്ലുവിളിയായി. സാമൂഹിക അകലം പാലിക്കാൻ നിർദേശിച്ചപ്പോൾ എതിർപ്പ് നേരിടേണ്ടിവന്ന കാര്യം അമേരിക്കൻ സാംക്രമിക രോഗ വിദഗ്ധൻ ഡോ. ആൻറണി ഫൗചി വെളിപ്പെടുത്തിയിരുന്നു. ചൈനയിലെ ലാബിൽനിന്നല്ല വൈറസ് പടർന്നതെന്ന് വാദിക്കുകയും രോഗബാധിതർക്ക് ഹൈഡ്രോക്സി ക്ലോറോക്വിൻ നൽകുന്നതിനെ എതിർക്കുകയും ചെയ്തയാളാണ് ഡോ. ആൻറണി. പ്രതിരോധം പാളിയതോടെ യൂറോപ്യൻ യൂനിയൻ ചീഫ് സയൻറിസ്റ്റ് മൗറോ ഫെരാരി രാജിവെച്ചൊഴിഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രോഗം ബാധിച്ച് ഐ.സി.യുവിലായി.
ഫെബ്രുവരി അവസാനമാണ് ഇറ്റലിയിൽ രോഗികളുടെ എണ്ണം കൂടാൻ തുടങ്ങിയത്. ആദ്യം രോഗം റിപ്പോർട്ട് ചെയ്ത വടക്കൻ ഇറ്റലി അടച്ചിടാൻ ഭരണകൂടം തയാറായില്ല. ആ പിഴവിന് ബലി നൽകേണ്ടിവന്നത് 23,000ത്തിലേറെ പേരുടെ ജീവനാണ്. ഒന്നേ മുക്കാൽ ലക്ഷത്തിലേറെ പേർ രോഗബാധിതരായി.
മുന്നറിയിപ്പ് വകവെക്കാതെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്, ചൈനീസ് വൈറസ് എന്ന് ആക്ഷേപിക്കുകയാണ് ചെയ്തത്. ലോകാരോഗ്യസംഘടനക്ക് ഫണ്ട് നൽകുന്നത് നിർത്തുമെന്ന് പ്രഖ്യാപിച്ചു. എന്തിന്, മാസ്ക് ധരിക്കുന്നതിനെ അടക്കം അദ്ദേഹം തള്ളി. കൃത്യസമയത്ത് പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടവരാണ് രോഗംകൊണ്ട് വലഞ്ഞ രാജ്യങ്ങളേറെയും. ചില പ്രായക്കാർക്കിടയിൽ മരണനിരക്ക് ഉയർന്ന കാര്യവും പരിഗണിക്കാതെ പോയി. സാമൂഹിക അകലം പാലിക്കുന്നതിൽ യു.എസും യു.കെയും അടക്കം പല വികസിത രാജ്യങ്ങളും ഉണർന്ന് പ്രവർത്തിച്ചില്ല. ഫലമോ, ഏഴര ലക്ഷം രോഗികളെക്കൊണ്ട് യു.എസ് നിറഞ്ഞു. അതിൽ, നാൽപതിനായിരത്തോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പതിമൂന്നായിരത്തിലേറെ പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. 70,000 പേരെ മാത്രമേ രോഗമുക്തരാക്കാൻ സാധിച്ചുള്ളൂ. 37.5 ലക്ഷത്തോളം പരിശോധന നടത്തി. അപ്പോഴും 10 ലക്ഷം പേരിൽ പതിനായിരം പേരെ മാത്രമാണ് പരിശോധിക്കാനായത്.
സമാനമാണ് രോഗബാധിതരുടെ എണ്ണത്തിൽ ആറാമതുള്ള ബ്രിട്ടെൻറയും സ്ഥിതി. രോഗബാധിതരുടെ എണ്ണത്തിൽ ‘ലക്ഷം ക്ലബി’ൽ ഒടുവിൽ എത്തിയത് ബ്രിട്ടനാണ്. ഇവിടെ കേവലം നാലര ലക്ഷം പരിശോധനയാണ് നടത്തിയത്. പരിശോധന കൂടിയാൽ രോഗികളുടെ എണ്ണവും കൂടുമെന്നതാണ് നിലവിലെ സ്ഥിതി. 13 ലക്ഷേത്താളം പരിശോധന നടത്തിയ ഇറ്റലിയിൽ 1.75 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണം 23,000ത്തിലേറെ. സ്പെയിനിൽ 9.3 ലക്ഷം പരിശോധന നടത്തി, രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തോടടുക്കുകയാണ്. മരണം 25,000 കവിഞ്ഞു. വൈറസിനെ മികച്ചരീതിയിൽ പ്രതിരോധിച്ച രാജ്യങ്ങളുമുണ്ട്, ന്യൂസിലൻഡ്, ജർമനി, തായ്വാൻ എന്നിവ. വ്യക്തിശുചിത്വവും സാമൂഹിക അകലവും ലോക് ഡൗണും ബോധവത്കരണവും അടക്കം പലവിധ രീതികളിലൂടെയാണ് ഇവിടെ രോഗവ്യാപനം തടയാനായത്. ജർമനിയിലാകട്ടെ, വൈറസ് ബാധിതരുടെ എണ്ണം കൂടുതലാണെങ്കിലും മരണത്തെ പിടിച്ചുനിർത്തുന്നതിൽ വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.