അമേരിക്കയെ കാത്തിരിക്കുന്നത് മറ്റൊരു പേൾ ഹാർബർ; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധൻ
text_fieldsന്യൂയോർക്: വരും ആഴ്ചകളിൽ അമേരിക്ക നേരിടാൻ പോകുന്നത് പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന് സമാനമായ സാഹചര്യത്തെയ ാണെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ സര്‍ജന്‍ ജനറല്‍ ജെറോം ആദംസ്. രാജ്യത്തെ ഒാരോ പ്രദേശംതോറും വരുംദിവസങ്ങ ളില്‍ മരണസംഖ്യ ഇനിയും ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
‘‘രണ്ടാം ലോകമഹായുദ്ധത്തിെൻറ ഗതി മാറ്റി മറിച്ച പേൾ ഹാ ർബർ സംഭവത്തിനും 9/11 നിമിഷങ്ങൾക്കും തുല്യമായ സാഹചര്യമാണ് അമേരിക്ക അടുത്ത ആഴ്ചയിൽ നേരിടാൻ പോകുന്നത്. പല അമേരിക്കക്കാരും അവരുടെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ അവസ്ഥയിലൂടെയായിരിക്കും കടന്നുപോവുക. കുത്തനെ ഉയരുന്ന മരണനിരക്ക് കുറച്ച് മറുകരയിലെത്തണമെങ്കിൽ ഓരോരുത്തരും അവരവരുടെ കടമകള്‍ ചെയ്യേണ്ടതുണ്ട്. -ആദംസ് കൂട്ടിച്ചേര്‍ത്തു.
പകര്‍ച്ചവ്യാധി വിഭാഗം മേധാവിയായ അന്തോണി ഫോസിയും ജെറോം ആദംസിെൻറ വാദങ്ങളെ പിന്താങ്ങി രംഗത്തെത്തി. വരാനിരിക്കുന്നത് ഏറ്റവും മോശമേറിയ ആഴ്ചയാണെന്ന് അദ്ദേഹവും പറഞ്ഞു. നേരത്തെ വൈറ്റ് ഹൗസിൽ മാധ്യമങ്ങളെ അഭിമുഖീകരിച്ച ട്രംപും വരും ആഴ്ചകൾ കഠിനമായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
അമേരിക്കയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 3.37 ലക്ഷം കടന്നു. 9,620 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. നാല് പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്ന നല്ല വാർത്തയൊഴിച്ചു നിർത്തിയാൽ രാജ്യം ഇപ്പോഴും കോവിഡ് ഭീതിയൊഴിയാതെ നിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.