കോവിഡ്: മനുഷ്യരിലെ വാക്സിൻ പരീക്ഷണം വിജയമെന്ന് യു.എസ് കമ്പനി
text_fieldsന്യൂയോർക്ക്: ലോകത്തിന് പ്രതീക്ഷയേകി കോവിഡ് വാക്സിൻ പരീക്ഷണത്തിൽ ശുഭസൂചന. അമേരിക്കയിൽ മനുഷ്യരിൽ നടത്തിയ പരീക്ഷണത്തിലാണ് വാക്സിൻ സുരക്ഷിതവും കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതുമാണെന്ന് കണ്ടെത്തിയത്. മാർച്ച് മുതൽ രണ്ട് ഡോസ് വാക്സിൻ വീതം സ്വീകരിച്ച എട്ട് പേരുടെ ഫലമാണ് അനുകൂലമായതെന്ന് വാക്സിൻ നിർമാതാക്കളായ അമേരിക്കൻ കമ്പനി ‘മോഡേണ’ അവകാശപ്പെട്ടു.
വാക്സിൻ പരീക്ഷണത്തിന് സന്നദ്ധരായവരുടെ ആൻറിബോഡി(പ്രതിരോധ ഘടകം) കോവിഡ് ബാധിത മനുഷ്യ കോശത്തിൽ പരീക്ഷിച്ചപ്പോൾ വൈറസിെൻറ പകർപ്പുണ്ടാകുന്നില്ലെന്നാണ് കണ്ടെത്തിയത്. വാക്സിൻ ഫലപ്രദമാണോ എന്ന് തീരുമാനിക്കുന്നതിൽ നിർണായക പ്രാധാന്യമാണ് ഈ ഘട്ടത്തിനുള്ളത്. രോഗം അതിജീവിച്ചവരുടെ ശരീരത്തിലെ ആൻറിബോഡിയും വാക്സിൻ സ്വീകരിച്ചവരുടെ ആൻറിബോഡിയും സമാനമാണെന്ന് കണ്ടെത്തിയതായും കമ്പനി പറഞ്ഞു. അടുത്തഘട്ടത്തിൽ 600 പേരിലാണ് പരീക്ഷണം. ജൂലൈയിൽ മൂന്നാംഘട്ടം തുടങ്ങും. ഇതിൽ ആരോഗ്യവാൻമാരായ ആയിരക്കണക്കിനാളുകളെ ഉൾപ്പെടുത്തും.
അമേരിക്കയിലെ ഫുഡ് ആൻഡ്് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) രണ്ടാംഘട്ട പരീക്ഷണത്തിന് മോഡേണക്ക് അനുമതി നൽകി. എല്ലാ പരീക്ഷണങ്ങളും വിജയമായാൽ ഈ വർഷം അവസാനമോ അല്ലെങ്കിൽ അടുത്ത വർഷം തുടക്കത്തിലോ വാക്സിൻ ലഭ്യമാകുമെന്ന് കമ്പനിയുടെ മുഖ്യ മെഡിക്കൽ ഓഫിസർ താൽ സക്സ് പറഞ്ഞു. കുറഞ്ഞ അളവിൽ, മിതമായി, ഉയർന്ന അളവിൽ എന്നിങ്ങനെ വാക്സിൻ നൽകിയായിരുന്നു പരീക്ഷണം. ഇതിൽ ആദ്യ രണ്ടു രീതിയിൽ വാക്സിൻ നൽകിയതിെൻറ ഫലമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വാക്സിൻ എടുത്ത ഒരാളുടെ കൈയിൽ ചുവന്ന് തടിപ്പുണ്ടായത് മാത്രമാണ് പാർശ്വഫലം. എന്നാൽ, ഉയർന്ന അളവിൽ വാക്സിൻ കൊടുത്ത മൂന്നുപേർക്ക് പനി, പേശീവേദന, തലവേദന എന്നിവയുണ്ടായി. ഒരു ദിവസത്തിനുശേഷം ഇത് ഇല്ലാതാെയന്നും സക്സ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.