യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ്: നിരവധി വനിതകൾ രംഗത്ത്
text_fieldsവാഷിങ്ടൺ: യു.എസിൽ നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കൂടുതൽ വനിതകൾ രംഗത്ത്. ഗവർണർ പദവിയിലേക്കും ജനപ്രതിനിധി സഭയിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നാലു സംസ്ഥാനങ്ങളിൽ പ്രിലിമിനറി പൂർത്തിയായപ്പോൾ 11 വനിത സ്ഥാനാർഥികൾ ഗവർണർസ്ഥാനത്തേക്കും 173 പേർ ജനപ്രതിനിധി സഭയിലേക്കും മത്സരിക്കാൻ യോഗ്യത നേടി. പ്രസിഡൻറ് ഡോണൾഡ് ട്രംപ് വിജയം അവകാശപ്പെട്ട ഒഹായോ മണ്ഡലത്തിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
കാൻസസ്, മിഷിഗൻ, മിസൂറി, വാഷിങ്ടൺ സംസ്ഥാനങ്ങളിലാണ് പ്രൈമറികൾ പൂർത്തിയായത്. ഡെമോക്രാറ്റിക് പ്രൈമറികളിൽ ഗ്രെച്ചൻ വൈറ്റ്മർ (മിഷിഗൻ) ലോറ കെല്ലിയും (കാൻസസ്) വിജയിച്ചു. 11 വനിതകളാണ് ഇക്കുറി ഗവർണർപദവിയിലേക്ക് മത്സരിക്കുന്നത്. 173 വനിതകളാണ് ജനപ്രതിനിധിസഭയിലേക്ക് മത്സരിക്കുന്നത്.
2016ൽ ഇത് 167 ആയിരുന്നു. ചരിത്രത്തിലാദ്യമായി ഒരു മുസ്ലിം വനിതയും ഇക്കുറി കളത്തിലിറങ്ങിയിട്ടുണ്ട്. ഡെമോക്രാറ്റിക് പാർട്ടിയുടെ ടിക്കറ്റിൽ മത്സരിക്കുന്ന റാഷിദ താലിബ്. തെരഞ്ഞെടുക്കപ്പെട്ടാൽ കോൺഗ്രസിലെ ആദ്യ മുസ്ലിം വനിതയാകും ഇൗ ഫലസ്തീൻ അമേരിക്കൻ വംശജ. വാഷിങ്ടണിൽ രണ്ടിടത്ത് ജനവിധി തേടുന്ന നാലുപേരും വനിതകളാണ്.
ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി ലിസ ബ്രൗണിെൻറ എതിരാളി റിപ്പബ്ലിക്കൻ പാർട്ടിയിലെ കാത്തി മക്മോറിസ് റൊഡ്ജേഴ്സ് ആണ്. റിപ്പബ്ലിക്കൻ സൂസൻ ഹച്ചിസെൻറ എതിരാളി സെനറ്റമരിയ കാൻറ്വെൽ ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.