ട്രംപിനെതിരായ ഇംപീച്ച്മെൻറ് പ്രമേയത്തിന് അംഗീകാരം
text_fieldsവാഷിങ്ടണ്‍: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ ഇംപീച്ച്മെൻറ് ചെയ്യുന്നതിനുള്ള പ്രമേയത്തിന് ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയുടെ അംഗീകാരം. ഇംപീച്ച്മെൻറ് വിഷയത്തില്‍ പൊതുജനങ്ങളിൽനിന്ന് തെളിവെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ക്കാണ് പ്രതിനിധിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്.
435 അംഗങ്ങളുള്ള പ്രതിനിധി സഭയിൽ ഇംപീച്ച്മെൻറ് നടപടികളില്‍ പൊതുജനങ്ങളിൽനിന്ന് തെളിവ് സ്വീകരിക്കുന്നതടക്കമുള്ളവ അംഗീകരിച്ച് 232 പേരും എതിര്‍ത്ത് 196 പേരുമാണ് വോട്ടു രേഖപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ യുക്രെയ്ൻ വിഷയത്തിൽ ട്രംപ് അധികാരം ദുര്‍വിനിയോഗം ചെയ്‌തോയെന്നതടക്കമുള്ള കാര്യങ്ങളാണ് തെളിവെടുപ്പിലൂടെ പരിശോധിക്കുക.
രാഷ്ട്രീയ എതിരാളിയും മുൻ വൈസ്പ്രസിഡൻറുമായ ജോ ബൈഡനെനും മകനുമെതിരെ അഴിമതിക്കേസിൽ നടപടിയെടുക്കാൻ ട്രംപ് യുക്രെയ്ൻ പ്രസിഡൻറിൽ സമ്മർദം ചെലുത്തിയതാണ് ഇംപീച്ച്മെൻറ് നടപടികളിലേക്ക് നയിച്ചത്. നാൻസി പെലോസിയാണ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് ആദ്യം രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.