Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവ്യാപാര ചർച്ച അലസി;...

വ്യാപാര ചർച്ച അലസി; ചൈനക്കെതിരെ പുതിയ തീരുവ യുദ്ധവുമായി ട്രംപ്

text_fields
bookmark_border
xi-trump
cancel

വാഷിങ്ടൺ: യു.എസ്-ചൈന വ്യാപാര ചർച്ചകൾ സമവായത്തോടടുത്തെത്തിനിൽക്കെ അലസിപ്പ ിരിഞ്ഞു. തൊട്ടുപിറകെ ചൈനയിൽനിന്ന് എല്ലാ ഇറക്കുമതിക്കും 25 ശതമാനം അധിക തീരുവ ചുമത ്തി യു.എസ് പ്രസിഡൻറ് ട്രംപിെൻറ പ്രതികാര നടപടി. മറുപടിയായി യു.എസിൽനിന്നുള്ള ഭക് ഷ്യ ഇറക്കുമതിക്ക് ചൈനയും വിലക്ക് പ്രഖ്യാപിച്ചു.

ചൈനീസ് പ്രസിഡൻറ് ഷി ജിങ്പിങ്ങുമായി ചരിത്ര കരാറിൽ ഉടൻ ഒപ്പുവെക്കുമെന്ന് ദിവസങ്ങൾക്കുമുമ്പ് പ്രഖ്യാപനം നടത്തിയ ട്രംപ് തന്നെയാണ് ചർച്ച പാളിയതായി നിരവധി ട്വീറ്റുകളിൽ വെള്ളിയാഴ്ച അറിയിച്ചത്.

സമവായത്തിലെത്താൻ ചർച്ചകൾ തുടരുമെന്ന് ഇരു രാജ്യങ്ങളും പറയുന്നുണ്ടെങ്കിലും കടുത്ത പ്രതികാര നടപടികളുമായി മുന്നോട്ടുപോകുന്നത് സമാധാന നീക്കങ്ങളെ ബാധിച്ചേക്കും. പുതുതായി പ്രഖ്യാപിച്ച തീരുവ ആഴ്ചകൾ കഴിഞ്ഞ് നടപ്പിൽ വരും. ഉരുക്ക് ഉൽപന്നങ്ങളുപ്പെടെ ഇറക്കുമതിക്ക് നേരത്തേ യു.എസ് കടുത്ത തീരുവ ചുമത്തിയിരുന്നു. 30,000 കോടി ഡോളർ (20,97,975 കോടി രൂപ) മൂല്യമുള്ള അവശേഷിച്ച വസ്തുക്കളുടെ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുക വഴി യു.എസ് കൂടുതൽ ശക്തി പ്രാപിക്കുമെന്ന് ട്രംപ് ട്വിറ്ററിൽ കുറിച്ചു.

വ്യാഴം, വെള്ളി ദിവസങ്ങളിൽ വാഷിങ്ടണിൽ അന്തിമ ചർച്ച നടത്താൻ നേരത്തേ ഇരു രാജ്യങ്ങളും തീരുമാനമായിരുന്നു. എന്നാൽ, ഉന്നതതല ചർച്ചകളിൽ തീരുമാനങ്ങളുണ്ടാകാതെ നേരത്തേ പിരിയുകയായിരുന്നു. ചൈനക്കുമേൽ ട്രംപ് അധിക തീരുവ പ്രഖ്യാപിച്ചയുടൻ യു.എസിൽനിന്നുള്ള കാർഷിക ഉൽപന്നങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതായി ചൈനയും പ്രഖ്യാപിച്ചു. ചൈനീസ് വിപണിയിൽ വ്യാപാരത്തിന് യു.എസ് കമ്പനികൾക്ക് പുതിയ നിയന്ത്രണമേർെപ്പടുത്തുമെന്നും ഭീഷണിയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:China-America trade warTrade warUS-China trade war
News Summary - us china trade war-world news
Next Story