Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനികുതിചുമത്തൽ:...

നികുതിചുമത്തൽ: പ്രശ്നങ്ങൾക്ക് തുടക്കമിട്ടത് ൈചന –യു.എസ്

text_fields
bookmark_border
നികുതിചുമത്തൽ: പ്രശ്നങ്ങൾക്ക് തുടക്കമിട്ടത് ൈചന –യു.എസ്
cancel

വാഷിങ്ടൺ: തുടർന്നു കൊണ്ടിരിക്കുന്ന വ്യാപാര യുദ്ധത്തിൽ ചൈനയെ വിമർശിച്ച്  യു.എസ്. പതിറ്റാണ്ടുകളായി തുടരുന്ന നീതിയുക്തമല്ലാത്ത വ്യാപാരയിടപാടുകൾ ചൈന നിർത്തണമെന്ന് അവർ ആവശ്യപ്പെട്ടു. 1300 ചൈനീസ് ഉൽപന്നങ്ങൾക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്താനുള്ള നടപടികൾ ശക്തമാക്കുമെന്നുള്ള സൂചനയും യു.എസ് നൽകി. 

ചൈനയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്നും അതിന് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ പഴിച്ചിട്ട് കാര്യമില്ലെന്നും ചൈന ഇതിന് പരിഹാരം കാണാൻ ശ്രമിക്കണമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് പറഞ്ഞു.  

ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 1300 ഉൽപന്നങ്ങൾക്ക് 25 ശതമാനം അധികനികുതി  ചുമത്തിക്കൊണ്ട് 5000 കോടി ഡോളർ സമാഹരിക്കാനുള്ള യു.എസ് തീരുമാനത്തിന് തൊട്ടുപിന്നാലെയാണ് യു.എസ് ഉൽപന്നങ്ങൾക്കുമേൽ ചൈനയും നികുതി ചുമത്തിയത്. ഇരു രാജ്യങ്ങളും പരസ്പരം ഏർപ്പെടുത്തിയ പുതിയ ഇറക്കുമതി തീരുവ 5000 കോടി യു.എസ് ഡോളറാണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaworld newsmalayalam newsTrade war
News Summary - US on china trade war-World news
Next Story