ഭീകരർക്കെതിെര നടപടിയില്ല; പാകിസ്താന് സൈനികസഹായം യു.എസ് റദ്ദാക്കി
text_fieldsവാഷിങ്ടൺ: പാകിസ്താന് നൽകാനിരുന്ന 30 കോടി ഡോളറിെൻറ (ഏകദേശം 2130 കോടി) സൈനിക സഹായം പെൻറഗൺ റദ്ദാക്കി. തീവ്രവാദ സംഘങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ പാകിസ്താൻ പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്പോംപിയോ പാകിസ്താനിലെത്തി പ്രധാനമന്ത്രി ഇംറാൻ ഖാനുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് നടപടി. വിഷയത്തിൽ പാകിസ്താൻ പ്രതികരിച്ചിട്ടില്ല. ഈ വര്‍ഷമാദ്യമാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പാകിസ്താന് സഹായം പ്രഖ്യാപിച്ചത്.
സഹായം റദ്ദാക്കിയെങ്കിലും ഭാവിയില്‍ പാകിസ്താന് നയം മാറ്റുകയും ഭീകരര്‍ക്കെതിരെ നടപടി എടുക്കുകയും ചെയ്താല്‍ നിലപാട് മാറ്റുന്ന കാര്യം പരിഗണിക്കാമെന്നും യു.എസ് വ്യക്തമാക്കിയിട്ടുണ്ട്. യു.എസ് സൈന്യം പാകിസ്താനു നൽകാനിരുന്ന ധനസഹായം അടിയന്തര പരിഗണന അർഹിക്കുന്ന കാര്യങ്ങൾക്ക് ചെലവഴിക്കുമെന്ന് പെൻറഗൺ വക്താവ് ലഫ്. കേണൽ കോൺ ഫോൾക്നെറെ പറഞ്ഞു.
ദക്ഷിണേഷ്യൻ സൈനിക നീക്കത്തിൽ പാകിസ്താെൻറ പിന്തുണ കുറഞ്ഞതും സഹായം നിർത്തിയതിനു പിന്നിലുണ്ടെന്നു ഫോൾക്നെർ കൂട്ടിച്ചേർത്തു. സഖ്യകക്ഷി ഫണ്ട് എന്ന പേരിലാണ് സഹായം നൽകാൻ തീരുമാനിച്ചിരുന്നത്. അഫ്ഗാനിസ്താനെതിരെ 17 വർഷമായി ആക്രമണം നടത്തുന്ന ഹഖാനി ഭീകരശൃംഖലകൾക്കും ലശ്കറെ ത്വയ്യിബക്കും പാകിസ്താൻ സുരക്ഷ താവളം ഒരുക്കുന്നതായും ട്രംപ് ഭരണകൂടം ആരോപിച്ചു.
എന്നാൽ, ആരോപണം പാകിസ്താൻ തള്ളി. യു.എസ് സഹായം കൈപ്പറ്റിക്കൊണ്ട് ഭീകരർക്ക് സുരക്ഷിത താവളമൊരുക്കുന്നത് തുടരുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. 2002 മുതല്‍ യു.എസ് 3300 കോടിയിലധികം ഡോളറിെൻറ സാമ്പത്തിക സഹായമാണ് പാകിസ്താന് നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
