എംബസി ആക്രമണം: റഷ്യക്കും ചൈനക്കും എതിരെ അമേരിക്ക
text_fieldsവാഷിങ്ടൺ: ഡിസംബർ 31ന് ബഗ്ദാദിലെ അമേരിക്കൻ എംബസിക്കു നേരെ നടന്ന ആക്രമണത്തെ ഐക് യരാഷ്ട്രസഭ സുരക്ഷാസമിതി അപലപിക്കാത്തതിന് കാരണം റഷ്യയും ചൈനയുമാണെന്ന് അമേര ിക്കൻ പ്രതിനിധി വ്യക്തമാക്കി. നയതന്ത്ര സ്ഥാപനങ്ങൾക്കും മറ്റും നേരെ നടത്തുന്ന ആക്രമണങ്ങളെ അപലപിക്കൽ സ്വാഭാവിക രീതിയാണ്. ഇത് ചെയ്യാതിരുന്നതിലൂടെ രക്ഷാസമിതിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടതായും അമേരിക്കൻ പ്രതിനിധി പറഞ്ഞു.
അമേരിക്കയുടെ ആരോപണം സ്വീകാര്യമല്ലെന്ന് ചൈനീസ് പ്രതിനിധി സാങ് ജുൻ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമമനുസരിച്ച് നയതന്ത്ര സുരക്ഷയെ ചൈന ശക്തമായി പിന്തുണക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ ഏകപക്ഷീയ യു.എസ് സൈനിക ആക്രമണം വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. ഏറ്റവും പുതിയ സംഭവങ്ങൾ കൂടി പരിഗണിച്ചാണ് ഐക്യരാഷ്ട്രസഭ രക്ഷാസമിതി നടപടികളെടുക്കുകയെന്നും സംഘർഷം ഒഴിവാക്കുകയാണ് പ്രധാനലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ബഗ്ദാദിലെ അമേരിക്കൻ എംബസി ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി യു.എന്നിലെ റഷ്യൻ അംബാസഡർ വാസിലി നെബെൻസ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രക്ഷാസമിതിയുടെ പ്രസ്താവന തയാറായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.