ഭ്രൂണഹത്യക്കെതിരായ പ്രോ ലൈഫ് മാർച്ച് ഇന്ന്: ട്രംപും പങ്കെടുക്കും
text_fieldsവാഷിങ്ടൺ: ഭ്രൂണഹത്യ നിയമത്തിനെതിരെ പ്രോ ലൈഫ് അമേരിക്ക എന്ന പേരിൽ സംഘടിപ്പിക്കുന്ന ജനകീയ റാലിയിൽ പ്രസിഡൻറ ് ഡോണൾഡ് ട്രംപും പങ്കെടുക്കും. ‘ഗർഭസ്ഥ ശിശുവിനും ജീവിക്കാൻ അവകാശമുണ്ട്’ എന്ന മുദ്രാവാക്യമുയർത്തി ഭ്രൂണ ഹത്യക്കെതിരെ ഏറ്റവും വലിയ റാലിയാണ് ഇന്ന് വാഷിങ്ടണിൽ നടക്കുക.
അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് പ്ര സിഡൻറ് നേരിട്ട് ഒരു പ്രോ ലൈഫ് മാർച്ചിൽ പങ്കെടുക്കുന്നത്. ഇംപീച്ച്മെൻറ് നടപടി നേരിടുന്ന ട്രംപിന് യാഥാസ്ഥികരായ ക്രിസ്ത്യാനികളുടെ പിന്തുണ നേടുക എന്നതാണ് ലൈഫ് മാർച്ചിൽ പങ്കെടുക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുണ്ട്. സുപ്രീംകോടതി കെട്ടിടത്തിനു മുന്നിൽ അണിനിരക്കുന്ന മാർച്ചിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങളോ അത്തരം പ്ലക്കാർഡ് പ്രദർശനങ്ങളോ ഉണ്ടാകാൻ പാടില്ലെന്ന് നിർദേശമുണ്ട്.
ഗര്‍ഭസ്ഥ ശിശുവിനും അവകാശമുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള ‘മാർച്ച് ഫോർ ലൈഫിൽ’ വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. 47-ാമത് വാഷിങ്ടൺ പ്രോ ലൈഫ് മാർച്ചാണ് ഇന്ന് നടക്കുക.
2017ൽ വാഷിങ്ടണിൽ നടന്ന പ്രോ ലൈഫ് റാലിയിൽ അന്നത്തെ വൈസ് പ്രസിഡൻറ് മൈക്ക് പെൻസും കുടുംബവും പങ്കുചേർന്നിരുന്നു. അന്ന് വിഡിയോ സന്ദേശത്തിലൂടെ റാലിയെ അഭിസംബോധന ചെയ്ത ട്രംപ് മനുഷ്യ ജീവെൻറ സംരക്ഷണത്തെ ദുർബലപ്പെടുത്തുന്ന നിയമ നിർമാണത്തിനെതിരെ തെൻറ വീറ്റോ അധികാരം പ്രയോഗിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.