താലിബാൻ ചർച്ചക്ക് സഹായം തേടി ഇംറാന് ട്രംപിെൻറ കത്ത്
text_fieldsഇസ്ലാമാബാദ്: അഫ്ഗാനിസ്താനിലെ സംഘർഷത്തിന് അറുതിവരുത്തുകയെന്ന ലക്ഷ്യത്തേ ാടെ താലിബാനെ ചർച്ചാമേശയിലെത്തിക്കുന്നതിന് സഹായം തേടി പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ കത്ത്.
മേഖലയിലെ ഏറ്റവും പ്രധാന പ്രശ്നമാണ് അഫ്ഗാനിലെ സംഘർഷാവസ്ഥയെന്നും അതിന് പരിഹാരം കാണാൻ അമേരിക്കക്ക് പാകിസ്താെൻറ സഹായം ആവശ്യമാണെന്നും കത്തിൽ വ്യക്തമാക്കിയതായി യു.എസ് വിദേശകാര്യ ഒാഫിസ് അറിയിച്ചു.
താലിബാനെതിരായ യുദ്ധം അമേരിക്കക്കും പാകിസ്താനും നഷ്ടമാണുണ്ടാക്കിയതെന്നും പ്രശ്ന പരിഹാരത്തിന് ഇരുരാജ്യങ്ങളും യോജിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും ട്രംപ് കത്തിൽ പറഞ്ഞു. അഫ്ഗാൻ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്ന പാകിസ്താെൻറ നിലപാട് മുഖവിലക്കെടുക്കുന്നതായും ട്രംപ് വ്യക്തമാക്കി. പാകിസ്താൻ അമേരിക്കക്കായി ഒന്നും ചെയ്യുന്നില്ലെന്ന വിമർശനത്തിന് പിന്നാലെയാണ് താലിബാനെതിരെ സഹായം തേടിയുള്ള ട്രംപിെൻറ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.