ട്രംപ്^റഷ്യ ബന്ധത്തിന് തെളിവില്ലെന്ന് വൈറ്റ് ഹൗസ്
text_fieldsവാഷിങ്ടൺ: കഴിഞ്ഞവർഷം നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ട്രംപ് റഷ്യയുമായി ബന്ധമുണ്ടാക്കിയെന്നതിന് ഒരു തെളിവുമില്ലെന്ന് വൈറ്റ് ഹൗസ്.
ട്രംപിെൻറ പ്രചാരണ വിഭാഗം റഷ്യയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് എഫ്.ബി.െഎ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇക്കാര്യം നിഷേധിച്ച് വൈറ്റ് ഹൗസ് പ്രസ്താവനയിറക്കിയത്.
‘‘ട്രംപ്^റഷ്യ ഇടപാടുകൾ ഉണ്ടായിട്ടില്ലെന്ന് മുൻ പ്രസിഡൻറ് ബറാക് ഒബാമയുടെ ഉദ്യോഗസ്ഥർതന്നെ വ്യക്തമാക്കിയതാണ്.
ഒബാമ നിയമിച്ച സി.െഎ.എ ഡയറക്ടർ, ദേശീയ ഇൻറലിജൻസ് ഡയറക്ടർ എന്നിവരുടെ നിലപാട് ഇക്കാര്യത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു’’ ^വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീൻ സ്പൈസർ വാർത്തസേമ്മളനത്തിൽ വ്യക്തമാക്കി.
എന്നാൽ, ഒബാമ സർക്കാറിലെ ചില ജനപ്രതിനിധികൾ മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുടെയും ജസ്റ്റിസ് ഡിപ്പാർട്മെൻറ്, ഇൻറലിജൻസ് ഉദ്യോഗസ്ഥരുടെയും വ്യക്തിവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിനൽകിയിരുന്നതായും ഇത് ക്രമവിരുദ്ധമായിരുന്നുവെന്നും വൈറ്റ് ഹൗസ് ആരോപിച്ചു. ഇൻറലിജൻസ് മേധാവിയായിരുന്ന മൈക്കൽ ഫ്ലിന്നിെൻറ വ്യക്തിവിവരങ്ങൾ ഇത്തരത്തിൽ മാധ്യമങ്ങൾക്ക് നൽകിയിരുന്നതായും അത് ദേശസുരക്ഷയെ അപകടപ്പെടുത്തുന്ന നടപടിയായിരുന്നുവെന്നും വൈറ്റ്ഹൗസ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.