അഫ്ഗാനിസ്താനിലെ ലൈബ്രറി: മോദിയെ പരിഹസിച്ച് ട്രംപ്
text_fieldsവാഷിങ്ടൺ: അഫ്ഗാനിസ്താനില്‍ ലൈബ്രറിയുണ്ടാക്കാൻ ധനസഹായം നൽകിയ പ്രധാനമന്ത്രി ന രേന്ദ്ര മോദിയെ പരിഹസിച്ച് യു.എസ് പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ്. അഫ്ഗാനിസ്താനിൽ സമാ ധാനവും വികസനവും ലക്ഷ്യമിട്ട് ഇന്ത്യ നല്കിയ സഹായങ്ങളില്‍ ചിലത് ഉപകാരപ്രദമല്ലാ ത്തതാണെന്നായിരുന്നു ട്രംപിെൻറ പ്രസ്താവന. അഫ്ഗാനിസ്താെൻറ സുരക്ഷക്കായി ഇന ്ത്യയും പാകിസ്താനും റഷ്യയും ഒന്നും ചെയ്യുന്നില്ലെന്നും ട്രംപ് പുതുവർഷത്തിലെ ആദ്യ മ ന്ത്രിസഭയോഗത്തിൽ കുറ്റപ്പെടുത്തി.
അഫ്ഗാനില്‍ ഇന്ത്യയുടെ സഹായത്തോടെ സ്ഥാപിച്ച ലൈബ്രറി ആര് ഉപയോഗിക്കാനാണെന്നും ട്രംപ് ചോദിച്ചു. ‘‘അവിെട ൈലബ്രറിയുണ്ടാക്കിയെന്ന് മോദി എന്നോട് സ്ഥിരമായി പറഞ്ഞുകൊണ്ടിരിക്കുന്നു. നിങ്ങള്‍ക്കറിയാമോ അതെന്താണെന്ന്, നമ്മുടെ സൈന്യം അഞ്ചു മണിക്കൂര്‍ അഫ്ഗാനില്‍ ചെലവഴിക്കുന്നതിന് തുല്യമാണത്. ലൈബ്രറിയുണ്ടാക്കിയതിന് ഞങ്ങൾ നന്ദി പറയണമെന്നാണോ? അവിടെ ആരാണ് ലൈബ്രറി ഉപയോഗിക്കുക എന്ന് എനിക്കറിയില്ല”- ഇങ്ങനെയായിരുന്നു ട്രംപിെൻറ പ്രസ്താവന. ഈ വര്‍ഷത്തെ ആദ്യത്തെ കാബിനറ്റ് മീറ്റിനു ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു ട്രംപ്. വിദേശരാജ്യങ്ങളിൽ യു.എസ് നിക്ഷേപം കുറക്കുന്ന നടപടിയെയും ട്രംപ് ന്യായീകരിച്ചു.
2001, സെപ്റ്റംബര്‍ 11ലെ ആക്രമണത്തിനുശേഷം അഫ്ഗാനിസ്താനിൽ വിന്യസിച്ചിരുന്ന 7000ത്തോളം സൈന്യത്തെ ഉടൻ പിൻവലിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. താലിബാനെതിരായ സൈനിക നടപടികളെ ബാധിക്കുമെന്നതിനാൽ തീരുമാനം പിൻവലിക്കണമെന്ന് അഫ്ഗാൻ അധികൃതർ അഭ്യർഥിക്കുകയുംചെയ്തു. ട്രംപ് നിലപാട് മാറ്റാൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ രാജ്യത്തെ സുരക്ഷ നടപടികളെ കുറിച്ച് ചർച്ചചെയ്യാൻ അഫ്ഗാൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഹംദുല്ല മുഹിബ്ബ് ഇൗ വാരാന്ത്യം ഇന്ത്യയിലെത്തും. അഫ്ഗാെൻറ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഇന്ത്യ കോടിക്കണക്കിന് രൂപയുടെ സഹായം നൽകിയിരുന്നു.
താലിബാനെതിരായ പോരാട്ടത്തിനെന്നുപറഞ്ഞ് അഫ്ഗാനിലേക്ക് സൈന്യത്തെ അയക്കാൻ യു.എസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇന്ത്യ തള്ളുകയായിരുന്നു. ആദ്യമായാണ് അഫ്ഗാനിസ്താനിലെ ഇന്ത്യയുടെ വികസനപദ്ധതികളെ ട്രംപ് പരസ്യമായി കളിയാക്കുന്നത്. യു.എസ് ഭരണകൂടം മറ്റു രാജ്യങ്ങളിൽ കോടിക്കണക്കിന് ഡോളറുകൾ ചെലവഴിക്കുേമ്പാൾ ഇന്ത്യയെപോലുള്ള മറ്റു രാജ്യങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ഉദാഹരിക്കുകയായിരുന്നു ട്രംപ്.
ട്രംപിന് മറുപടിയുമായി ഇന്ത്യ
ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ ൈലബ്രറി നിർമിച്ചതിന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്ഷേപിച്ചതിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് അഹ്മദ് പേട്ടൽ രംഗത്ത്. പ്രധാനമന്ത്രിക്കെതിരെ ട്രംപിെൻറ പരാമർശം നല്ലരീതിയിലുള്ളതല്ലെന്നും അത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ അതിന് ഉചിതമായ മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു. 2004 മുതൽ അണക്കെട്ടുകളും റോഡുകളും നിർമിക്കാൻ ഇന്ത്യ സഹായം നൽകിവരുന്നു. 300 കോടി ഡോളറിെൻറ സഹായംനൽകാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.