ചർച്ചയിൽ നിന്ന് ട്രംപ് ഇറങ്ങിപ്പോയി; യു.എസിൽ ഭരണസ്തംഭനം തുടരുന്നു
text_fieldsവാഷിങ്ടൺ: മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കാൻ ഫണ്ട് പാസാക്കുന്നതുമായി യു .എസിൽ ഉടലെടുത്ത ഭരണപ്രതിസന്ധിക്ക് അയവില്ല. തുടർച്ചയായ 19ാം ദിവസമാണ് ഭരണം സ്ത ംഭിക്കുന്നത്.
ചർച്ചക്കായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപാണ് ഹൗസ് സ്പീക്കർ നാ ൻസി പെലോസിയും സെനറ്റ് മൈനോറിറ്റി നേതാവ് ഷുക് ഷൂമറും അടക്കമുള്ള ഡെമോക്രാറ്റിക് പ്രതിനിധികളെ വിളിച്ചത്. എന്നാൽ, ചർച്ച പാതിവഴിക്കവസാനിപ്പിച്ച് യു.എസ് പ്രസിഡൻറ് േഡാണൾഡ് ട്രംപ് ഇറങ്ങിേപ്പാവുകയായിരുന്നു.
മതിൽ നിർമാണത്തിന് ഡെമോക്രാറ്റുകൾ എതിരുനിൽക്കുന്നിടത്തോളം കാലം ഭരണപ്രതിസന്ധി അവസാനിപ്പിക്കാൻ ചർച്ച നടത്തിയതുകൊണ്ട് കാര്യമില്ലെന്നു പറഞ്ഞ് ട്രംപ് സ്ഥലംവിടുകയായിരുന്നു. മതിൽ നിർമാണത്തിന് ഫണ്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയും സഹപ്രവർത്തകരും.
ചർച്ചക്കു വിളിച്ചുവരുത്തി സമയം പാഴാക്കിയെന്നാണ് ട്രംപിെൻറ ആക്ഷേപം. ഭരണസ്തംഭനം മൂലം എട്ടുലക്ഷത്തോളം തൊഴിലാളികൾക്ക് ശമ്പളം മുടങ്ങി. മെക്സിക്കൻ അതിർത്തിയിൽ ഉരുക്കുമതിൽ പണിയാൻ ഖജനാവിൽനിന്ന് 570 കോടി ഡോളർ പാസാക്കാനാണ് ട്രംപ് ആവശ്യപ്പെടുന്നത്. പ്രതിനിധിസഭയിൽ ആധിപത്യമുള്ള ഡെമോക്രാറ്റുകൾ മതിലിന് എതിരാണ്. സെനറ്റിലും ഫണ്ട് പാസാക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.