ഇംപീച്മെൻറ് വിചാരണക്കിടെ ട്രംപിെൻറ മകനെ കുറിച്ച് പരാമർശം വിവാദമായി
text_fieldsവാഷിങ്ടൺ: യു.എസ്. പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരെയുള്ള ഇംപീച്മെൻറ് വാദം കേൾക്കലിനിടെ ട്രംപിെൻറ കൗമാരക്കാരനായ മകനെക്കുറിച്ച് അധ്യാപിക നടത്തിയ പരാമർശം വിവാദമായി.
യു.എസ് പ്രതിനിധിസഭയുടെ ജുഡീഷ്യറി കമ്മിറ്റി നടത്തുന്ന വിചാരണയിൽ സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റിയിലെ നിയമ അധ്യാപിക പമേല എസ്. കാർലനാണ് പരാമർശം നടത്തിയത്.
യു.എസ് ഭരണഘടനയിലെ ആർട്ടിക്കിൾ രണ്ട് പ്രസിഡൻറിന് വിപുലമായ അധികാരം നൽകുന്നുണ്ടെന്ന ട്രംപിെൻറ വാദത്തെ ഖണ്ഡിക്കുന്നതിനുള്ള പമേലയുടെ ഉദാഹരണമാണ് വിവാദമുണ്ടാക്കിയത്. പ്രസിഡൻറും രാജാവും തമ്മിലുള്ള വ്യതാസം, ട്രംപിന് മകന് ബാരൺ എന്ന് പേരിടാമെങ്കിലും മകനെ ഒരു ബാരൺ (പ്രഭു) ആക്കാൻ കഴിയില്ലെന്നായിരുന്നു അവരുടെ പരാമർശം.
പ്രായപൂർത്തിയാകാത്ത കുഞ്ഞിെൻറ സ്വകാര്യത മാനിക്കണമെന്നും രാഷ്ട്രീയത്തിൽനിന്ന് അവരെ ഒഴിവാക്കണമെന്നും പ്രഥമ വനിത മെലാനിയ ട്രംപ് പറഞ്ഞു. തെൻറ നടപടിയിൽ ലജ്ജ തോന്നണമെന്നും മെലനിയ ട്വീറ്റിൽ കുറിച്ചു. തുടർന്ന് പരാമർശത്തിൽ ഖേദിക്കുന്നതായി പമേല അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.