Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫോൺ സംഭാഷണ വിവാദം:...

ഫോൺ സംഭാഷണ വിവാദം: ട്രംപിന് കുരുക്കു മുറുകുന്നു

text_fields
bookmark_border
ഫോൺ സംഭാഷണ വിവാദം: ട്രംപിന് കുരുക്കു മുറുകുന്നു
cancel
വാഷിങ്ടണ്‍: ഇംപീച്ച്‌മെൻറ് ഭീഷണി നേരിടുന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന് വീ ണ്ടും കുരുക്ക്. യുക്രെയ്ന്‍ പ്രസിഡൻറുമായുള്ള സംഭാഷണം പുറത്തു വന്നതിനു പിന്നാലെ ട്രം പിനെ പ്രതിരോധിക്കുന്നതിനായി റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്ക് മാത്രം അയക്കേണ്ടിയിരു ന്ന മെയില്‍ സന്ദേശം അബദ്ധത്തില്‍ വൈറ്റ് ഹൗസില്‍നിന്ന് ഡെമോക്രാറ്റിക് അംഗങ്ങള്‍ക്കു കൂ ടി അയച്ചു. ആരോപണം എങ്ങനെ പ്രതിരോധിക്കണമെന്നുള്ള നിര്‍ദേശങ്ങള്‍ നല്‍കിയുള്ളതായിരുന്നു മെയില്‍.

യുക്രെയ്ന്‍ പ്രസിഡൻറ് വ്ലാദിമിർ സെലന്‍സ്‌കിയും പ്രസിഡൻറ് ട്രംപും തമ്മിലെ ഫോണ്‍ സംഭാഷണത്തില്‍ നിങ്ങള്‍ അറിയേണ്ടത് എന്ന തലക്കെട്ടോടെയായിരുന്നു മെയില്‍. അബദ്ധം മനസ്സിലാക്കി നിമിഷങ്ങള്‍ക്കകം മെയില്‍ പിന്‍വലിച്ചപ്പോഴേക്കും ഡെമോക്രാറ്റിക് അംഗങ്ങള്‍ ഉള്ളടക്കം ട്വിറ്ററിലടക്കം പങ്കുവെച്ചിരുന്നു. ചിലർ സന്ദേശം പൂർണമായും ട്വീറ്റ് ചെയ്തു. 2020ല്‍ നടക്കാനിരിക്കുന്ന പ്രസിഡൻറ്തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി സാധ്യതാപട്ടികയിലുള്ള ജോ ബൈഡനും മകന്‍ ഹണ്ടര്‍ ബൈഡനുമെതിരേ അഴിമതിക്കേസിൽ അന്വേഷണം പ്രഖ്യാപിക്കാന്‍ യുക്രെയ്ന്‍ പ്രസിഡൻറിനോട് ആവശ്യപ്പെട്ടു എന്നാണ് ട്രംപിനെതിരായ ആരോപണം.

നടപടിയെടുത്തില്ലെങ്കിൽ സൈനിക സഹായം റദ്ദാക്കുമെന്നും ഭീഷണിപ്പെടുത്തി. സംഭവം വിവാദമായതോടെ ഡെമോക്രാറ്റുകള്‍ ഏറ്റെടുക്കുകയായിരുന്നു. ട്രംപ് ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിച്ചെന്നും അദ്ദേഹത്തിനെതിരേ ഇംപീച്ച്‌മെൻറ് നടപടികള്‍ ഔദ്യോഗികമായി ആരംഭിക്കുകയാണെന്നും നാന്‍സി പെലോസി അറിയിച്ചിട്ടുണ്ട്.

അതിനിടെ ഫോൺ സംഭാഷണത്തിെൻറ വിവരങ്ങൾ പൂഴ്ത്തിവെക്കാൻ മുതിർന്ന വൈറ്റ്ഹൗസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി സംഭവം വെളിച്ചത്തുകൊണ്ടുവന്ന ഇൻറലിജൻസ് ഉദ്യോഗസ്ഥൻ ആരോപിച്ചു. സാധാരണ കംപ്യൂട്ടറുകളിൽ ശബ്ദരേഖകളായി സൂക്ഷിക്കാൻ കഴിയില്ല. പകരം പ്രത്യേകം ഫയലുകളാക്കി സൂക്ഷിക്കുകയാണ് ചെയ്യുക. ഇത് പൂഴ്ത്താനാണ് ശ്രമമെന്നാണ് ആരോപണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsTrump call summaryUkrainian presidentDonald Trump
News Summary - Trump call summary Ukrainian president-world news
Next Story