സിറിയ: യു.എസ്-തുർക്കി വാക്പോര്
text_fieldsവാഷിങ്ടൺ: സിറിയ വിഷയത്തിൽ യു.എസ്-തുർക്കി വാക്പോര്. സിറിയയിലെ യു.എസ് പിന്തുണ യുള്ള കുർദ് സൈന്യത്തെ ആക്രമിച്ചാൽ തുർക്കിയെ സാമ്പത്തികമായി തകർക്കുമെന്ന് യു.എസ ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിനു പിന്നാലെ ഭീകരവാദികൾക്കെതിര ായ പോരാട്ടം തുടരുമെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ വ്യക്തമാക്ക ി.
‘സിറിയയിൽനിന്ന് യു.എസ് സൈന്യം മടങ്ങിത്തുടങ്ങിയിരിക്കുന്നു. അതിനിടയിലും െഎ.എസിെൻറ ബാക്കിയുള്ള കേന്ദ്രങ്ങൾ ഞങ്ങൾ തകർക്കുന്നുണ്ട്. എന്നാൽ, അവിടെ പൊരുതുന്ന കുർദ് സൈന്യത്തെ തുർക്കി ആക്രമിച്ചാൽ അവരെ സാമ്പത്തികമായി തകർക്കും’ -ട്രംപ് ട്വിറ്ററിൽ കുറിച്ചു. തൊട്ടുപിന്നാലെ ഉർദുഗാെൻറ പ്രതികരണവുമായി വക്താവ് ഇബ്രാഹീം കലിൻ രംഗത്തെത്തി.
‘‘ഭീകരവാദികളെ നിങ്ങൾ സുഹൃത്തുക്കളാക്കരുത്. എല്ലാ ഭീകരവാദികൾക്കുമെതിരായ പോരാട്ടത്തിൽ യു.എസുമായി തന്ത്രപരമായി സഹകരിക്കുന്ന രാജ്യമാണ് തുർക്കി. എന്നാൽ, യു.എസിെൻറ തന്നെ ഭീകരപ്പട്ടികയിലുള്ള പി.കെ.കെയെ (കുർദിസ്താൻ വർക്കേഴ്സ് പാർട്ടി) അനുകൂലിക്കുന്നത് ഇരട്ടത്താപ്പാണ്. അവരല്ല സിറിയയിലെ കുർദുകളെ പ്രതിനിധാനം ചെയ്യുന്നത്. അവർ ശരിയായ ഭീകരവാദികളാണ്’’-അദ്ദേഹം പറഞ്ഞു.
സിറിയയിൽനിന്നുള്ള യു.എസ് സൈനിക പിൻമാറ്റം വൈകാൻ കാരണം തങ്ങൾ സഥലംവിട്ടാൽ തുർക്കി സൈന്യം കുർദുകളെ ആക്രമിക്കുമെന്ന് ഭയപ്പെടുന്നതാണെന്ന് കഴിഞ്ഞയാഴ്ച യു.എസ് സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ പറഞ്ഞതിനെ ഉർദുഗാൻ കടുത്തഭാഷയിൽ വിമർശിച്ചിരുന്നു. അതിനുപിന്നാലെയാണ് പുതിയ വാക്പോര്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.