ചൈനക്കെതിരെ ഉറഞ്ഞു തുള്ളി ട്രംപ്; വ്യാപാര കരാർ റദ്ദാക്കിയേക്കുമെന്ന് ആശങ്ക
text_fieldsലോസ് ആഞ്ജലസ്: കോവിഡ് വൈറസിെൻറ ഉത്ഭവത്തെ ചൊല്ലി ചൈനക്കെതിരെ നിരന്തരം ആക്ഷേപം ഉന്നയിക്കുന്ന അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇന്നലെയും രൂക്ഷ വിമർശവുമായി രംഗത്തെത്തി. ലോകത്ത് കോവിഡ് വ്യാപനം തടയുന്നതിൽ ചൈനയുടെ പരാജയം തന്നെ അങ്ങേയറ്റം നിരാശപ്പെടുത്തിയതായി ഫോക്സ് ബിസിനസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു അത്. ഇന്ന് ലോകം മുഴുവൻ വ്യാപിച്ച മഹാമാരി ചൈനയുമായി ജനുവരിയിൽ ഒപ്പു വെച്ച വ്യാപാര കരാറിൽ കരിനിഴൽ വീഴ്ത്തിയിരിക്കുന്നു. എന്നാൽ, കരാർ റദ്ദു ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചിട്ടില്ല. പക്ഷെ, ഇതു സംബന്ധിച്ച് ചൈനീസ് പ്രസിഡൻറുമായി ഒരു ചർച്ചക്ക് താൽപര്യമില്ല. ഇത് പറയുന്നതിൽ തനിക്ക് ഒരു വിഷമവുമില്ല. കാരണം, കരാർ റദ്ദു ചെയ്താൽ പ്രതിവർഷം 500 ബില്യൺ ഡോളറിെൻറ മിച്ചമാണ് യു.എസിനുണ്ടാവുക: ട്രംപ് പറഞ്ഞു.
അതേസമയം, ട്രംപിെൻറത് ഭ്രാന്തമായ തീരുമാനമെന്നാണ് ചൈനീസ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. നേരത്തെ രണ്ട് വര്‍ഷത്തെ താരിഫ് യുദ്ധം അവസാനിപ്പിച്ച് ഫേസ് വണ്‍ വ്യാപാര കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു.
അമേരിക്കയും ചൈനയും കൊറോണയുടെ പേരില്‍ നടക്കുന്ന വാക് പോരിനെ തുടര്‍ന്ന് ഇത് റദ്ദാക്കുമെന്ന് സൂചനകളുണ്ടായിരുന്നു.അതേസമയം, ചൈനയിൽനിന്ന് നിർമാണകേന്ദ്രങ്ങൾ പിൻവലിച്ചില്ലെങ്കിൽ ശക്തമായ നികുതി ചുമത്തുമെന്ന് ആപ്പിൾ ഉൾപ്പെടെയുള്ള കമ്പനികൾക്ക് ട്രംപ് മുന്നറിയിപ്പു നൽകി. ചൈനക്കു പകരം ഇന്ത്യയിലോ അയർലൻറിലോ നിർമാണകേന്ദ്രങ്ങൾ ആരംഭിക്കണമെന്നും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.