ട്രംപിെൻറ യു.എസ് സുപ്രീംകോടതി നോമിനിക്കെതിരെ ലൈംഗികാരോപണം
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് സുപ്രീംകോടതിയിലേക്ക് നാമനിർദേശം ചെയ്ത ബ്രറ്റ് കവനഫിനെതിരെ ലൈംഗികാരോപണമുന്നയിച്ച സ്ത്രീ കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്ത്.
ക്രിസ്റ്റിൻ ബ്ലാസി ഫോർഡ് എന്ന സർവകലാശാല അധ്യാപികയാണ്, കവനഫ് കൗമാരകാലത്ത് ലൈംഗികാതിക്രമം കാണിച്ചതായി വാഷിങ്ടൺ പോസ്റ്റിനോട് പറഞ്ഞത്.
ഒരാഴ്ച മുമ്പ് ഇൗ ആരോപണം ഉയർന്നിരുന്നെങ്കിലും പേര് വെളിപ്പെടുത്തി സ്ത്രീ രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. എന്നാൽ, നേരേത്ത തന്നെ ആരോപണം കവനഫ് നിഷേധിച്ചിട്ടുണ്ട്. കൗമാര കാലത്തോ മറ്റേതെങ്കിലും സന്ദർഭത്തിലോ ആരോടും അതിക്രമം കാണിച്ചിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
കവനഫിെൻറ മോശം സ്വഭാവം സംബന്ധിച്ച് ജൂലൈയിൽ ഡെമോക്രാറ്റിക് സെനറ്റംഗങ്ങളെ ബോധിപ്പിച്ചിരുന്നെന്നും ഫോർഡ് പറഞ്ഞു. 1982ലാണ് കവനഫും കൂട്ടുകാരനും ചേർന്ന് ഉപദ്രവിച്ചതെന്നാണ് ഇവർ പറഞ്ഞിരിക്കുന്നത്. ആരോപണം ശക്തമായതോടെ ഇദ്ദേഹത്തിെൻറ സുപ്രീംകോടതി പദവി തുലാസിലായിരിക്കയാണ്.
ജഡ്ജി നിയമനത്തിനു മുമ്പുള്ള സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടെ ചോദ്യം ചെയ്യൽ കഴിഞ്ഞയാഴ്ച പൂർത്തിയായിരുന്നു.
വ്യാഴാഴ്ച കമ്മിറ്റിയിലെ വോെട്ടടുപ്പിനു ശേഷമാണ് സെനറ്റിെൻറ തീരുമാനത്തിന് വിടുക. യാഥാസ്ഥിതിക നിലപാടുകൾ കാരണം റിപ്പബ്ലിക്കൻ പാർട്ടിയിലടക്കം 53കാരനായ കവനഫിനെ എതിർക്കുന്നവരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.