ഇന്ത്യയിൽ സൗദി നിക്ഷേപം വർധിപ്പിക്കാൻ ഉഭയകക്ഷി ധാരണ
text_fieldsബ്വേനസ് എയ്റിസ്: ഇന്ത്യയിൽ സൗദി അറേബ്യയുടെ നിക്ഷേപം വർധിപ്പിക്കാൻ പ്രധാനമന്ത്രി നേരന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിൽ ധാരണ. അർജൻറീനയിൽ ജി20 ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ഇരുനേതാക്കളും ചർച്ച നടത്തിയത്. പ്രധാനമായും ഉൗർജം, അടിസ്ഥാനസൗകര്യം, പ്രതിരോധം എന്നീ മേഖലകളിലാണ് സൗദി നിക്ഷേപം നടത്തുക. ഇരുരാജ്യങ്ങൾക്കുമിടയിലെ സാമ്പത്തിക, സാംസ്കാരിക, ഉൗർജ ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള സാധ്യതകളും ചർച്ചചെയ്തു. ഇന്ത്യ തങ്ങളുടെ പ്രധാനപങ്കാളിയാണെന്ന് മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.
ധാരണയുടെ അടിസ്ഥാനത്തിൽ ദേശീയ നിക്ഷേപ, അടിസ്ഥാനസൗകര്യ നിധിയിൽ (എൻ.െഎ.െഎ.എഫ്) പ്രഥമനിക്ഷേപം നടത്തും. ഇന്ത്യയിലെ നിക്ഷേപം ത്വരിതപ്പെടുത്തുന്നതിനായി രാഷ്ട്രനേതാക്കളുടെ മേൽനോട്ടത്തിൽ ഉന്നതതല സംവിധാനമൊരുക്കും. ഉൗർജ ഉൽപന്നങ്ങളുടെ വില സ്ഥിരപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ചർച്ചയിൽ പ്രധാനമന്ത്രി നേരന്ദ്ര മോദി ഉൗന്നിപ്പറഞ്ഞു. ഇന്ത്യക്കുവേണ്ടി ഉൽപന്നങ്ങളുടെ വില നിയന്ത്രണവിധേയമാക്കാൻ സൗദിക്ക് ചെയ്യാവുന്ന സഹായങ്ങളും ചർച്ചവിഷയമായി. ഇന്ത്യയുടെ നാലാമത് വ്യാപാര പങ്കാളിയാണ് സൗദി.
2016-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യയില സന്ദർശനം നടത്തിയതിൽ പിന്നെ ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര നിക്ഷേപ മേഖലകളിൽ സഹകരണം ശക്തിപ്പെട്ടിട്ടുണ്ട്. അർജൻറീനയിലെ കൂടിക്കാഴ്ച സഹകരണം കൂടുതൽ മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സാംസ്കാരിക മേഖലയിലെ ഇന്ത്യ- സൗദി സഹകരണത്തിെൻറ ഭാഗമായി കഴിഞ്ഞ വർഷം സൗദി അറേബ്യയിലെ ഏറ്റവും വലിയ സാംസ്കാരികോൽസവമായ ജനാദിരിയ പൈതൃേകാൽസവത്തിൽ ഇന്ത്യ അതിഥിരാജ്യമായിരുന്നു.
കഴിഞ്ഞ മാസം നടന്ന റിയാദ് ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് നിക്ഷേപക സമ്മേളനത്തിലും ഇന്ത്യ പെങ്കടുത്തു. സൗദിയിലെ ഏറ്റവും വലിയ ടൂറിസം പദ്ധതികളായ ക്വിദ്ദിയ്യ, റെഡ് സീ, നിയോം എന്നിവയിൽ ഇന്ത്യ നിർമാണമേഖലയിൽ നിക്ഷേപം നടത്തുന്നതിന് ധാരണയായത് റിയാദ് നിക്ഷേപക സമ്മേളനത്തിലായിരുന്നു.ചൈനീസ് പ്രധാനമന്ത്രി ഷിജിൻപിങുമായും മോദി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള കാര്യങ്ങളെ കുറിച്ചായിരുന്നു ചർച്ച. ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു.
ഏപ്രിലിൽ ചൈനീസ് നഗരമായ വുഹാനിൽ ഇരുനേതാക്കളും കണ്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.