മൈക്കിൾ ജാക്സണെ കൊന്നതാണ്; ഞാൻ ബലാൽസംഗം ചെയ്യപ്പെട്ടു -പാരിസ് ജാക്സൺ
text_fieldsവാഷിങ്ടൺ: പോപ് സ്റ്റാർ മൈക്കിൾ ജാക്സണെ കൊന്നതാണെന്ന വാദവുമായി മകൾ പാരിസ് ജാക്സൺ. റോളിംങ് സ്റ്റോൺ വാരികക്ക് അനുവദിച്ച അഭിമുഖത്തിലാണ് പാരിസ് ഇക്കാര്യം പറഞ്ഞത്.
പിതാവിനെ ചികിത്സിച്ച ഡോക്ടർ കോൺറാഡ് മുറെ അളവിൽ കൂടുതൽ മരുന്ന് കുത്തിവെച്ചതുകൊണ്ടാണ് ജാക്സൺ മരിച്ചത്. എല്ലാ കാര്യങ്ങളും അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. മൊത്തത്തിൽ ഒരു ഗൂഢാലോചനയായിട്ടാണ് തോന്നുന്നതെങ്കിലും പിതാവിൻറെ യഥാർഥ ആരാധകർക്കും കുടുംബത്തിലെ എല്ലാവർക്കും അത് അറിയാം. അനേകം ആളുകൾ എെൻറ പിതാവ് മരിക്കണമെന്ന് ആഗ്രഹിച്ചു. അതേസമയം ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു പാരിസ് ജാക്സൻെൻറ ആരോപണം.
കൗമാര കാലത്ത് അജ്ഞാതനായ വ്യക്തി തന്നെ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്ന് താൻ ആത്മഹത്യചെയ്യാൻ ശ്രമിച്ചതായും ഏറെക്കാലം വിഷാദരോഗം പിടിപെട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്നതായും പാരിസ് പറയുന്നു. പാരിസിന് 11വയസുള്ളപ്പോൾ 2009 ജൂൺ 25നാണ് ജാക്സൺ മരിച്ചത്. ജാക്സണിെൻറ മരണവുമായി ബന്ധപ്പെട്ട് ഇന്നും ദുരൂഹത നിലനിൽക്കുന്നതിനിടെയാണ് മകൾ പുതിയ വെളിപ്പെടുത്തലുമായി വന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
