പാകിസ്താൻ തീവ്രവാദത്തെ പിന്തുണക്കുന്നതാണ് ഇന്ത്യ-പാക് ചർച്ചക്ക് തടസമെന്ന് യു.എസ്
text_fieldsവാഷിങ്ടൺ: ഇന്ത്യ-പാക് ഉഭയകക്ഷി ചർച്ച നടക്കാത്തതു സംബന്ധിച്ച ഇന്ത്യൻ വാദത്തെ പിന്തുണച്ച് യു.എസ് രംഗത്ത്. അതിർത്തി കടന്നുള്ള തീവ്രവാദത്തെ പാകിസ്താൻ പിന്തുണക്കുന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചയുടെ മുഖ്യ തടസമെന്ന് യു.എസ് അഭിപ്രായപ്പെട്ടു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നേരിട്ടുള്ള ചർച്ചയെ തങ്ങൾ പിന്തുണക് കുന്നതായും യു.എസ് വ്യക്തമാക്കി.
1972ലെ സിംല കരാറിൽ സൂചിപ്പിച്ചതു പോലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നേരിട്ടുള്ള ചർച്ചയാണ് ഫലപ്രദമെന്നാണ് യു.എസ് വിശ്വസിക്കുന്നതെന്ന് ദക്ഷിണ മധ്യേഷ്യയിലെ യു.എസ് ആക്ടിങ് അസിസ്റ്റൻറ് സെക്രട്ടറി ആലീസ് ജി.വെൽസ് വ്യക്തമാക്കി. 2006-2007 കാലത്ത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങൾ കുറവായിരുന്നു. മികച്ച ഉഭയകക്ഷി ചർച്ച പുനരാരംഭിക്കുന്നതിന് പരസ്പര വിശ്വാസം ആവശ്യമാണ്. കശ്മീരിൽ തീവ്രവാദ പ്രവർത്തനം നടത്തുന്ന പാകിസ്താനിൽ നിന്നുള്ള തീവ്രവാദ സംഘടനകൾ പാകിസ്താേൻറയും കശ്മീരിേൻറയും ശത്രുക്കളാണെന്ന പാക് പ്രധാനമന്ത്രി ഇംറാൻ ഖാെൻറ പ്രസ്താവനയെ യു.എസ് സ്വാഗതം ചെയ്യുന്നു.
അതിർത്തിക്കപ്പുറത്തേക്ക് തീവ്രവാദ പ്രവർത്തനത്തിലേർപ്പെടുന്ന സംഘടനകളെ പാകിസ്താൻ പിന്തുണക്കുന്നത് തുടരുന്നതാണ് ചർച്ചക്കുള്ള പ്രധാന തടസം. സ്വന്തം ഭൂമിയിലെ തീവ്രവാദികൾക്കെതിരെ പാകിസ്താൻ ഉറച്ചതും സുസ്ഥിരവുമായ നടപടിയെടുക്കുന്നതാണ് ഇന്ത്യ-പാക് ഉഭയകക്ഷി ചർച്ചയുടെ വിജയത്തിെൻറ അടിത്തറയെന്നാണ് തങ്ങളുടെ വിശ്വാസമെന്നും ആലീസ് ജി.വെൽസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.