സുരക്ഷ ഉപകരണങ്ങളില്ല; അമേരിക്കയിൽ നഴ്സുമാരുടെ പ്രതിഷേധം
text_fieldsന്യൂയോർക്: കോവിഡ് രോഗികളുടെ പരിചരണത്തില്‍ ഏര്‍പ്പെട്ട യു.എസിലെ നഴ്സുമാര്‍ സ ുരക്ഷ ഉപകരണങ്ങളുടെ ദൗര്‍ലഭ്യത്തില്‍ പ്രതിഷേധവുമായി രംഗത്ത്. മന്‍ഹാട്ടനിലെ മൗണ് ട് സീനായ് ആശുപത്രിക്ക് മുന്നിലായിരുന്നു പ്രതിഷേധം. രോഗികളെ പരിചരിക്കുന്നതിനിട െ മരിച്ച സഹപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് നഴ്സുമാർ അണിനിര ന്നത്.
സുരക്ഷ സംവിധാനമില്ല എന്നു മാത്രമല്ല മൂന്നു നഴ്സുമാര്‍ ചേർന്ന് 35 രോഗികളെയെങ്കിലും പരിചരിക്കേണ്ട ദുരവസ്ഥയാണെന്നും പ്രകടനത്തില്‍ പങ്കെടുത്തവർ പറഞ്ഞു. ജോലി നിർഭയമായി പൂര്‍ത്തിയാക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമാണ് ആവശ്യപ്പെടുന്നത്. ആശുപത്രി വിതരണം ചെയ്യുന്ന മാസ്കുകള്‍ ഡ്യൂട്ടി അവസാനിക്കുമ്പോള്‍ കവറിലാക്കി തിരിച്ചേല്പിക്കുണം.
പിന്നീട് ഇതുതന്നെ ഉപയോഗിക്കാന്‍ നിര്ബന്ധിതരാകുെന്നന്നും അവർ പറഞ്ഞു. അതേസമയം, ജീവനക്കാരുടെ സുരക്ഷക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും അവര്‍ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നുമാണ് മൗണ്ട് സീനായ് ആശുപത്രി അധികൃതര്‍ പറയുന്നത്. അതിനിടെ, ഒക്കലഹോമയിൽ യൂനിഫോം ധരിച്ചു ജോലി സ്ഥലത്തേക്ക് പുറപ്പെട്ട നഴ്സിന് വെടിയേറ്റു.
രോഗവ്യാപനത്തിെൻറ ഉത്തരവാദികൾ ആരോഗ്യരംഗത്തെ ജീവനക്കാരാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ജീവനക്കാര്‍ ഭയപ്പെടേണ്ടതില്ലെന്നും കഴിയുമെങ്കില്‍ യൂനിഫോം, ബാഡ്ജുകള്‍ എന്നിവ ധരിച്ചു പൊതുസ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. ഡാലസിലെ ‘സ്റ്റേ അറ്റ് ഹോം’ ഏപ്രില്‍ അവസാനം വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. ഡാലസിൽ ഈ മാസം മൂന്നുവരെ 921 പോസിറ്റിവ് കേസുകളും 17മരണവും ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.