യു.എസ്- ഉത്തരകൊറിയ അനൗദ്യോഗിക ചർച്ച ഫിൻലാൻഡിൽ
text_fieldsഒാസ്ലോ: ആണവായുധങ്ങളെച്ചൊല്ലി ഏറെക്കാലയായി സംഘർഷ മുഖത്ത് തുടരുന്ന യു.എസും ഉത്തര കൊറിയയും തമ്മിലുള്ള ചർച്ച ഫിൻലാൻഡിൽ. ഫിൻലാൻഡ് വിദേശകാര്യ മന്ത്രാലയം ഇടപെട്ട് നടത്തുന്ന സമാധാന നീക്കങ്ങളിൽ സർക്കാറിതര പ്രതിനിധികളാകും പെങ്കടുക്കുക. ദക്ഷിണ കൊറിയ കൂടി ചർച്ചയുടെ ഭാഗമാകും. ഉത്തര കൊറിയയിൽ അമേരിക്കക്ക് നയതന്ത്ര പ്രതിനിധിയില്ലാത്തതിനാൽ ഒൗദ്യോഗിക പ്രതിനിധികൾ തമ്മിലെ ചർച്ച പ്രയാസമാകുമെന്നതിനാലാണ് അനൗദ്യോഗിക ചർച്ചകൾക്ക് പ്രാമുഖ്യം നൽകുന്നത്. ആരൊക്കെ പെങ്കടുക്കുമെന്നതു സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.
ആണവായുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും നിരന്തരം പരീക്ഷിച്ച് പ്രകോപനം സൃഷ്ടിച്ച ഉത്തര കൊറിയയുമായി സംഘട്ടനം അവസാനിപ്പിച്ച് ചർച്ചക്ക് തയാറാണെന്ന് കഴിഞ്ഞ ദിവസം യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നിലവിൽ നയതന്ത്ര ബന്ധം ഇല്ലാത്തതിനാൽ ആരൊക്കെ തമ്മിൽ ചർച്ച നടത്തണമെന്ന് നേരത്തേ തീരുമാനിക്കണമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇതോടെ, വീണ്ടും സൗഹൃദത്തിെൻറ സാധ്യത മങ്ങുമെന്ന സൂചനകൾക്കിടെയാണ് ഫിൻലാൻഡിൽ ചർച്ചകൾക്ക് വഴിയൊരുങ്ങുന്നത്.
ചർച്ചകളിൽ ആണവ നിരായുധീകരണമാകും മുഖ്യവിഷയമെന്നാണ് സൂചന. സമയം, സ്ഥലം, പങ്കാളികൾ എന്നിവരെ കുറിച്ചൊന്നും അന്തിമ ധാരണയായിട്ടില്ലെന്ന് ഫിൻലാൻഡ് വിദേശകാര്യ മന്ത്രാലയ വക്താവ് പെട്ര സാരിയസ് പറഞ്ഞു.
ചർച്ചക്കു സന്നദ്ധമാണെന്ന് ഉത്തര കൊറിയ ഇനിയും ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
