ട്രംപിന്റെ സന്ദർശനം; വ്യാപാര കരാറിന് സാധ്യതയില്ല
text_fieldsവാഷിങ്ടൺ: ഇറക്കുമതി നികുതിയിൽ 100 ശതമാനം ഇളവു നൽകുന്ന അമേരിക്കയുടെ പൊതു മുൻഗ ണനാ സംവിധാനത്തിൽ (ജി.എസ്.പി) നിന്ന് ഇന്ത്യയെ നീക്കിയ നടപടി തുടരവെ യു.എസ് പ്രസിഡൻറ ് ഡോണൾഡ് ട്രംപിെൻറ ഇന്ത്യ സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും വ്യാപാര കരാർ ഒപ്പി ടാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്.
വർഷത്തിൽ 560 കോടി ഡോളറിെൻറ ഉൽപന്നങ്ങൾ നി കുതിയില്ലാതെ അമേരിക്കയിൽ ഇറക്കുമതി ചെയ്യാമായിരുന്ന മുൻഗണനാ സംവിധാനത്തിൽനിന ്ന് കഴിഞ്ഞവർഷം ജൂണിലാണ് ഇന്ത്യയെ ഒഴിവാക്കിയത്. കഴിഞ്ഞവർഷം പ്രധാനമന്ത്രി നരേന ്ദ്ര മോദി അമേരിക്ക സന്ദർശിച്ചപ്പോൾ ജി.എസ്.പി പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ തീരുമ ാനമുണ്ടാവുമെന്ന് കരുതിയിരുന്നു.
എന്നാൽ, അത്തരത്തിലൊരു വ്യാപാര കരാറിനോട് അമേരിക്ക വിയോജിപ്പ് തുടരുകയാണ്. 24, 25 തീയതികളിൽ ഇന്ത്യ സന്ദർശിക്കുന്ന ട്രംപിനെ 12 അംഗ ഉന്നത തല പ്രതിനിധിസംഘം അനുഗമിക്കുന്നുണ്ടെങ്കിലും ഇന്ത്യ-അമേരിക്ക വ്യാപാര കരാർ അംഗീകരിക്കില്ലെന്നാണ് സൂചന.
ജി.എസ്.പി പുനഃസ്ഥാപിക്കുന്നതിൽ ആശങ്കയുണ്ടെന്നും വിപണിയിൽ സ്വതന്ത്രമായി ഇടപെടാൻ ഇന്ത്യൻ സർക്കാറിന് സാധിക്കുന്നില്ലെന്നും ട്രംപ് ഭരണകൂടത്തിലെ ഉന്നതതല പ്രതിനിധി പറഞ്ഞു.
വ്യാപാര, സാമ്പത്തിക ബന്ധം ഇരു രാജ്യങ്ങൾക്കും പ്രധാനമാണ്. എന്നാൽ അതു സംബന്ധിച്ച് അമേരിക്കക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്. അതു പരിഹരിക്കുന്നതിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്ന് യു.എസ് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. അതേസമയം, സാമ്പത്തിക, ഊർജ മേഖലയിൽ ഇന്ത്യയുമായി മെച്ചപ്പെട്ട ബന്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് വൈറ്റ് ഹൗസ് പ്രതിനിധി വ്യക്തമാക്കി.
ഇന്ത്യയുടെ വർധിത ഉൗർജാവശ്യം പരിഹരിക്കാൻ അമേരിക്ക തയാറാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു. 2016ൽ ഇന്ത്യയിലേക്കുള്ള അമേരിക്കയുടെ ഊർജ കയറ്റുമതി 500 ശതമാനം വർധിച്ചിരുന്നു. അതോടൊപ്പം തീവ്രവാദം നേരിടാനുള്ള സുരക്ഷാ സഹകരണത്തിനും പ്രതിരോധത്തിനും ട്രംപിെൻറ സന്ദർശനം ഊന്നൽ നൽകുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
താജ് മഹലിലേക്ക് ട്രംപിനൊപ്പം മോദിയില്ല
ന്യൂഡൽഹി: താജ്മഹൽ സന്ദർശിക്കാൻ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനും കുടുംബത്തിനും ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉണ്ടാകില്ല. 25ന് ഉച്ചയോടെയാണ് ട്രംപ് താജ് മഹലിലെത്തുക. മോദിയും ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് താജ് മഹല്‍ അധികൃതര്‍ പറഞ്ഞു.
ട്രംപിന് പകരം വിമാനത്താവളം ജയ്പൂർ
ജയ്പൂർ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന് ഇറങ്ങാൻ പകരം വിമാനത്താവളമെന്ന നിലയിൽ തെരഞ്ഞെടുത്ത ജയ്പൂരിൽ അമേരിക്കൻ സൈനിക പ്രതിനിധി സംഘവും എംബസി ഉദ്യോഗസ്ഥരും സന്ദർശനം നടത്തി. യു.എസ് സൈനിക വിമാനത്തിൽ ജയ്പൂരിലെത്തിയ സംഘം സുരക്ഷ മുൻകരുതൽ ചർച്ചചെയ്തു. തിങ്കളാഴ്ച ഇന്ത്യയിലെത്തുന്ന ട്രംപിന് മോശം കാലാവസ്ഥയിൽ പകരം ഇറങ്ങാൻ തെരഞ്ഞെടുക്കുന്ന ആദ്യ വിമാനത്താവളം ജയ്പൂരായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.