Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

ന്യൂയോർക്കിൽ പൊലീസ് ഇനി കഴുത്തിന് പിടിക്കില്ല 

text_fields
bookmark_border
ന്യൂയോർക്കിൽ പൊലീസ് ഇനി കഴുത്തിന് പിടിക്കില്ല 
cancel

വാഷിങ്ടൺ: യു.എസ് സംസ്ഥാനമായ മിനിസോടയിൽ ജോർജ് േഫ്ലായിഡ് എന്ന കറുത്ത വംശജൻ പൊലീസ് ഭീകരതക്കിരയായ സംഭവത്തിൽ കൂടുതൽ പ്രതിഷേധം ഭയന്ന് കടുത്ത നിയന്ത്രണങ്ങളുമായി രാജ്യം. ആദ്യ നടപടിയെന്നോണം ന്യൂയോർക് നഗരത്തിൽ പൊലീസ് പ്രതികളെ ശ്വാസംമുട്ടുംവിധം കഴുത്തിന് പിടിക്കുന്നത് ഇനി അനുവദിക്കില്ല.

മിനിറ്റുകളോളം കഴുത്തിൽ കാൽമുട്ട് അമർത്തിയാണ് ജോർജ് േഫ്ലായിഡിനെ പൊലീസ് കൊലപ്പെടുത്തിയത്. പൊലീസ് നടപടികൾ രഹസ്യമാക്കിവെക്കാൻ അനുവദിക്കുന്ന അരനൂറ്റാണ്ട് പഴക്കമുള്ള നിയമങ്ങളും പിൻവലിച്ചിട്ടുണ്ട്.

ന്യൂയോർക് നഗരത്തെ മാതൃകയാക്കി രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ സമാന നടപടികൾ ആലോചിച്ചുവരുകയാണ്. പൊലീസ് പെരുമാറ്റദൂഷ്യം അന്വേഷിക്കാൻ അറ്റോണി ജനറലിനെ ചുമതലപ്പെടുത്തുന്ന നിയമം ഇയോവ ഗവർണർ കിം റെയ്നോൾഡ്സും പ്രഖ്യാപിച്ചു.

കാലിഫോർണിയയിൽ പൊലീസ് കഴുത്തിനു പിടിച്ച് ശ്വാസംമുട്ടിക്കുന്നത് കഴിഞ്ഞയാഴ്ച നിരോധിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsUS policeus protestGeorge Floyd
News Summary - new york police -world news
Next Story