പൈപ്പ് തോക്കെന്ന് തെറ്റിദ്ധരിച്ച് യു.എസിൽ കറുത്തവർഗക്കാരനെ വെടിവെച്ച് കൊന്നു
text_fieldsന്യൂയോർക്: ബ്രൂക്ക്ലിനിൽ കൈയിൽ പിടിച്ച പൈപ്പ് കഷണം തോക്കാണെന്ന് തെറ്റിദ്ധരിച്ച് ന്യൂയോർക് പൊലീസ് ആഫ്രോ അമേരിക്കക്കാരനെ െവടിവെച്ച് കൊന്നു.
മനുഷ്യാവകാശ പ്രവർത്തകനായിരുന്ന മാർട്ടിൻ ലൂഥർ കിങ് ജൂനിയർ കൊല്ലപ്പെട്ടതിെൻറ 50ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ നിയമപാലകരുടെ ഭാഗത്തുനിന്നുണ്ടായ ആക്രമണം വൻ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.
ബ്രൂക്ക്ലിൻ നഗര ഹൃദയ ഭാഗത്തെ കറുത്തവർഗക്കാർ താമസിക്കുന്ന ക്രൗൺ ഹൈറ്റ്സിൽ വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. തോക്ക് പോലെ തോന്നിക്കുന്ന ഉപകരണവുമായി ഒരാൾ തെരുവിൽ ഉണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്.
പൊലീസുകാർക്ക് നേരെ ആ വ്യക്തി വെടിവെക്കാനൊരുങ്ങുന്ന രീതിയിൽ നിലയുറപ്പിച്ചതിനെ തുടർന്നാണ് നാല് പൊലീസുകാർ 10 തവണ നിറയൊഴിച്ചതെന്ന് ന്യൂയോർക് പൊലീസ് തലവൻ ടെറൻസ് മോനഹൻ പറഞ്ഞു. എന്നാൽ, മരിച്ചയാളുടെ കൈവശം തോക്കായിരുന്നില്ലെന്നും മറിച്ച് അറ്റത്ത് പിടിയുള്ള പൈപ്പ് കഷണമായിരുന്നുവെന്നും പിന്നീട് വ്യക്തമായി.
വെടിയേറ്റ വ്യക്തി ആശുപത്രിയിൽവെച്ചാണ് മരിച്ചത്. വെടിവെപ്പിന് അൽപസമയങ്ങൾക്ക് ശേഷം ജനങ്ങൾ സംഭവസ്ഥലത്ത് തടിച്ചുകൂടുകയും പൊലീസിെൻറ നരനായാട്ടിനെതിരെയും പ്രതിഷേധിക്കുകയും ചെയ്തു.
മരിച്ചത്മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നും റിപ്പോർട്ടുണ്ട്. സാക്രാമെേൻറായിൽ െഎ ഫോൺ ആയുധമാണെന്ന് കരുതി 22കാരനായ സ്റ്റീഫൻ ക്ലാർക്കിനെ വെടിവെച്ച് കൊലപ്പെടുത്തിയിട്ട് മൂന്നാഴ്ച തികയുന്നതിനുമുമ്പാണ് പുതിയ സംഭവം. അതിെൻറ ഭാഗമായുള്ള പ്രതിഷേധ സമരങ്ങൾ പൊലീസുമായി ഏറ്റുമുട്ടലിലിൽ കലാശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.