തെരഞ്ഞെടുപ്പിലെ റഷ്യൻ ബന്ധം; ട്രംപിനെതിരെ തെളിവില്ലെന്ന് കമീഷൻ
text_fieldsവാഷിങ്ടൺ: 2016ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിനുള്ള ഡോണൾഡ് ട്രംപിെൻറ പ്രചാരണത്തിൽ റഷ്യയുമായി ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്ന് സ്പെഷൽ കോൺസൽ റോബർട്ട് മ് യൂളറിെൻറ റിപ്പോർട്ട്. ട്രംപ് കുറ്റകൃത്യം ചെയ്തതായി പറയുന്നില്ലെങ്കിലും നിയമവ് യവസ്ഥക്ക് തടസ്സമുണ്ടാക്കിയോ എന്ന അന്വേഷണത്തിൽ അദ്ദേഹത്തെ പൂർണമായി കുറ്റമുക് തനാക്കുന്നുമില്ല. രണ്ടു വർഷത്തോളം നീണ്ട അന്വേഷണം പൂർത്തിയാക്കി കഴിഞ്ഞ വെള്ളിയാഴ് ചയാണ് മ്യൂളർ അറ്റോണി ജനറൽ വില്യം ബാറിന് റിപ്പോർട്ട് സമർപ്പിച്ചത്.
മ്യൂളറുടെ റിപ്പോർട്ട് പരിശോധിച്ച ബാർ ആണ് പ്രസക്ത ഭാഗങ്ങൾ പുറത്തുവിട്ടത്. എന്നാൽ, ‘തന്നെ സമ്പൂർണമായി കുറ്റമുക്തനാക്കി’യെന്ന് ട്രംപ് പ്രതികരിച്ചു. റിപ്പോർട്ട് പൂർണമായും പുറത്തുവിടണമെന്ന് പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടശേഷം ട്രംപിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നിനാണ് ഇതോടെ താൽക്കാലിക അന്ത്യമായത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ട്രംപിെൻറ സംഘാംഗങ്ങൾ റഷ്യൻ സർക്കാറുമായി ഗൂഢാലോചന നടത്തിയതിനോ സഹകരിച്ചതിനോ തെളിവില്ലെന്നാണ് മ്യൂളർ റിപ്പോർട്ടിലെ വിലയിരുത്തൽ. അന്വേഷണവുമായി ബന്ധപ്പെട്ട് നിർദേശങ്ങളോ ശിപാർശകളോ മ്യൂളർ സമർപ്പിച്ചിട്ടില്ലെന്നാണ് സൂചന.
22 മാസം നീണ്ട അന്വേഷണം
അമേരിക്കയുടെ സമീപകാല ചരിത്രത്തിലെ വിശാലമായ അന്വേഷണങ്ങളിലൊന്നാണ് മ്യൂളർ നടത്തിയത്. 22 മാസത്തോളം നീണ്ട അന്വേഷണത്തിൽ 19 അഭിഭാഷകരും 40 എഫ്.ബി.െഎ ഏജൻറുമാരും ഉൾപ്പെട്ടു. രഹസ്യാന്വേഷണ വിദഗ്ധർ, ഫോറൻസിക് വിദഗ്ധർ തുടങ്ങിയവരും അന്വേഷണത്തിൽ സഹകരിച്ചു. 500 സാക്ഷികളെയാണ് വിസ്തരിച്ചത്. 500 ലേറെ സെർച് വാറൻറുകൾ പുറപ്പെടുവിച്ചു. വിദേശ സർക്കാറുകളിലേക്ക് 13 അപേക്ഷകൾ അയച്ചു.
റഷ്യയുടെ സ്വാധീനം ട്രംപിെൻറ പ്രചാരണത്തിലും വിജയത്തിലും നിർണായകമായി എന്ന ആരോപണം അന്തർദേശീയ മാധ്യമങ്ങളിലും അമേരിക്കൻ രാഷ്ട്രീയത്തിലും വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ആരോപണങ്ങളെല്ലാം റഷ്യയും ട്രംപ് സംഘവും നിഷേധിച്ചിരുന്നു. അേന്വഷണത്തിൽ അനുകൂല തീരുമാനം വന്നതോടെ 2020 തെരെഞ്ഞടുപ്പിലും മത്സരിക്കാനുള്ള ട്രംപിെൻറ ആലോചനക്ക് ശക്തിയേറുമെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.