Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2019 6:06 PM GMT Updated On
date_range 17 May 2019 6:06 PM GMTലിയോ മിങ് പൈ വിട വാങ്ങി
text_fieldsbookmark_border
വാഷിങ്ടണ്‍: പാരിസിലെ ലൂവ്ര് മ്യൂസിയത്തിന് പുറത്തെ ഗ്ലാസ് പിരമിഡ് അടക്കം നിരവധി പ്ര ശസ്തമായ കെട്ടിടങ്ങൾ നിർമിച്ച ലിയോ മിങ് പൈ (ഐ.എം. പൈ) അന്തരിച്ചു. 102 വയസ്സായിരുന്നു. വിവി ധ രാജ്യങ്ങളില്‍ നിര്‍മിച്ച പ്രശസ്തവും ആധുനികവുമായ കെട്ടിടങ്ങളില്‍ ഇദ്ദേഹത്തിെൻറ കൈയൊപ്പുണ്ട്.
സ്ഫടികവും സ്റ്റീലും ഉപയോഗിച്ചുള്ള അദ്ദേഹത്തിെൻറ നിര്‍മിതികളാണ് ഏറെ പ്രശംസ നേടിയിട്ടുള്ളത്. 1917ൽ ഗ്വാങ്ചോയിൽ ജനിച്ച മിങ് പഠനത്തിെൻറ ഭാഗമായി 18ാം വയസ്സിൽ യു.എസിലേക്ക് കുടിയേറുകയായിരുന്നു. രണ്ടാം ലോകയുദ്ധകാലത്ത് യു.എസ് സർക്കാറിനു കീഴിൽ ഗവേഷക ശാസ്ത്രജ്ഞനായിരുന്നു. പിന്നീടാണ് ആർകിടെക്ചർ മേഖലയിലേക്ക് തിരിഞ്ഞത്. 1955ൽ സ്വന്തം കമ്പനി സഥാപിച്ചു. ഇസ്ലാമിക ആർക്കിടെക്ചറിെൻറ സൂക്ഷ്മവശങ്ങളെക്കുറിച്ച് പഠിച്ചു.
ഗ്ലാസും ഉരുക്കും ഉപയോഗിച്ച് കെട്ടിടങ്ങൾ നിർമിക്കാനാണ് താൽപര്യപ്പെട്ടത്. ക്യൂബിസ ചിത്രരചന ശൈലി പിന്തുടർന്നു. ഡാളസ് സിറ്റി ഹാൾ, ജപ്പാനിലെ മിഹോ മ്യൂസിയം, ഹോങ്കോങ്ങിലെ ബാങ്ക് ഓഫ് ചൈന ടവർ, ഖത്തറിലെ ഇസ്ലാമിക് മ്യൂസിയം എന്നിവയുടെ നിർമാണത്തിനും ചുക്കാൻ പിടിച്ചു. 80ാം വയസ്സിലാണ് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്ലാമിക് മ്യൂസിയത്തിെൻറ നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. പ്രിറ്റ്സ്കർ പുരസ്കാരമുൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ചു.
സ്ഫടികവും സ്റ്റീലും ഉപയോഗിച്ചുള്ള അദ്ദേഹത്തിെൻറ നിര്‍മിതികളാണ് ഏറെ പ്രശംസ നേടിയിട്ടുള്ളത്. 1917ൽ ഗ്വാങ്ചോയിൽ ജനിച്ച മിങ് പഠനത്തിെൻറ ഭാഗമായി 18ാം വയസ്സിൽ യു.എസിലേക്ക് കുടിയേറുകയായിരുന്നു. രണ്ടാം ലോകയുദ്ധകാലത്ത് യു.എസ് സർക്കാറിനു കീഴിൽ ഗവേഷക ശാസ്ത്രജ്ഞനായിരുന്നു. പിന്നീടാണ് ആർകിടെക്ചർ മേഖലയിലേക്ക് തിരിഞ്ഞത്. 1955ൽ സ്വന്തം കമ്പനി സഥാപിച്ചു. ഇസ്ലാമിക ആർക്കിടെക്ചറിെൻറ സൂക്ഷ്മവശങ്ങളെക്കുറിച്ച് പഠിച്ചു.
ഗ്ലാസും ഉരുക്കും ഉപയോഗിച്ച് കെട്ടിടങ്ങൾ നിർമിക്കാനാണ് താൽപര്യപ്പെട്ടത്. ക്യൂബിസ ചിത്രരചന ശൈലി പിന്തുടർന്നു. ഡാളസ് സിറ്റി ഹാൾ, ജപ്പാനിലെ മിഹോ മ്യൂസിയം, ഹോങ്കോങ്ങിലെ ബാങ്ക് ഓഫ് ചൈന ടവർ, ഖത്തറിലെ ഇസ്ലാമിക് മ്യൂസിയം എന്നിവയുടെ നിർമാണത്തിനും ചുക്കാൻ പിടിച്ചു. 80ാം വയസ്സിലാണ് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്ലാമിക് മ്യൂസിയത്തിെൻറ നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. പ്രിറ്റ്സ്കർ പുരസ്കാരമുൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story