വൈറസ് വവ്വാലിൽ നിന്നല്ല, സംശയം വുഹാനിലെ ലാബ്; എല്ലാം കണ്ടെത്തുമെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: 37000ത്തോളം അമേരിക്കക്കാരുടെ ജീവനെടുത്ത കോവിഡ് 19 വൈറസ് വുഹാനിലെ ലാബില്‍ നിന്ന് 'പുറത്തുചാടിയതാണോ' എന്നതിനെ കുറിച്ച് അമേരിക്ക അന്വേഷിക്കുകയാണെന്ന് പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപ്. ഞങ്ങൾ അതിനെ കുറിച്ച് അന്വേഷണത ്തിലാണ്. ഇൗ ആരോപണം അർഥവത്താണെന്ന് തോന്നുന്നു -വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.
ഒരു പ്രത്യേകതരം വവ്വാലില്‍ നിന്നാണ് വൈറസ് മനുഷ്യരിലെത്തിയതെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ അങ്ങനെയൊരു വവ്വാല്‍ ആ പ്രദേശത്തില്ലെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാനാകുമോ. മാത്രമല്ല അങ്ങനെയൊരു വവ്വാലിനെ ആ പ്രദേശത്തുള്ള വെറ്റ് മാര്‍ക്കറ്റില്‍ വില്‍പനയ്ക്ക് വെച്ചിട്ടില്ല. 40 മൈല്‍ അകലെയാണ് അതുണ്ടായിരുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. എന്തായാലും പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ ഇൻറലിജൻസ് വിഭാഗം ചൈനയിലെ വിവാദ ലാബിനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.
വിചിത്രമായ കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ എല്ലാത്തിെൻറയും ഉത്തരം ഞങ്ങള്‍ കണ്ടെത്തും. തീവ്രമായ അന്വേഷണമാണ് പുരോഗമിക്കുന്നത്. വൈകാതെ വുഹാനിലെ ലെവൽ- IV ലാബിന് അമേരിക്ക നല്‍കിവരുന്ന ഗ്രാൻറ് അവസാനിപ്പിക്കും. ഒബാമ ഭരണകൂടം 3.7 മില്യൺ ഡോളറാണ് അവർ നൽകിയിരുന്നത്. എത്രയും പെട്ടന്ന് ഗ്രാൻറ് നൽകുന്നത് അവസാനിപ്പിക്കും - ട്രംപ് അറിയിച്ചു.
കൊറോണ വൈറസ് വുഹാനിലെ ലാബില്‍നിന്ന് പുറത്തുകടന്നതാണോ എന്നതുമായി ബന്ധപ്പെട്ട് അമേരിക്ക അന്വേഷണം നടത്തുന്നതായി ഫോക്‌സ് ന്യൂസ് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രംപിെൻറ വാർത്ത സമ്മേളനത്തിൽ അതുമായി ബന്ധപ്പെട്ട പ്രസ്താവന വന്നതോടെ അത് സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.