എല്ലാ സംഭാഷണങ്ങളും അവസാനിക്കുന്നത് കരച്ചിലുകളിൽ; മരണമുഖത്ത് ഒരു ഡോക്ടറുടെ അനുഭവങ്ങൾ
text_fieldsന്യൂയോർക്ക്: ഡയൽ ചെയ്യുന്ന നമ്പറുകൾ മാത്രം ഒാരോ തവണയും മാറുന്നു. പറയാനുള്ള വാക്കുകൾ, മറുതലക്കൽ നിന്നുള്ള പ ്രതികരണങ്ങൾ... എല്ലാം ഒന്നു തന്നെ. എന്നിട്ടും ഒാരോ തവണ ഫോൺ കയ്യിലെടുക്കുേമ്പാഴും ഡോക്ടർ ക്ലവൺ ഗിൽമാെൻറ ഉള്ളൊന്ന് പിടയും, പറഞ്ഞ് തുടങ്ങുേമ്പാൾ വാക്കുകൾ തൊണ്ടയിൽ തടയും. ഒരാൾക്ക് ഏറ്റവും പ്രിയിപ്പെട്ടയാൾ ഇനി ഇൗ ഭുമിയിലില്ല എന്ന വിവരം അവരെ അറിയിക്കുന്നത് പോലെ കഠിനമായ ഒരു ജോലി വേറെയില്ലാ എന്നാണ് ഇതേ കുറിച്ച് ഡോ.ഗിൽമാന് പറയാനുള്ളത്.
കോവിഡ് ഏറ്റവും അധികം ദുരന്തം വിതച്ച ന്യൂയോർക്ക് സിറ്റിയിൽ രോഗികളെ പരിചരിക്കുന്ന ആശുപത്രിയിലെ ഡോക്ടറാണ് ക്ലവൺ ഗിൽമാൻ. ന്യൂയോർക്ക് സിറ്റിയിൽ മാത്രം 6800 ൽ അധികം ആളുകൾ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.
ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികൾ മരണത്തിന് കീഴടങ്ങുേമ്പാൾ ഉറ്റവരെ വിവരം അറിയിക്കേണ്ട ബാധ്യത ഡോക്ടർ ഗിൽമാനാണ്. ‘പറഞ്ഞു തുടങ്ങുേമ്പാൾ തന്നെ ഡോക്ടർക്ക് പറയാനുള്ളതെന്താണെന്ന് മനസിലാവുന്നതാണ്. എന്നാലും, എല്ലാ മരണ വാർത്തകളും ഉറ്റവരെ ഞെട്ടിക്കും. തങ്ങളുടെ പ്രിയപ്പെട്ടവരുടെ കാര്യത്തിൽ എല്ലാവരും ഒരു അദ്ഭുതം പ്രതീക്ഷിക്കുന്നുണ്ട്’- ഗിൽമാൻ പറയുന്നു.
‘എല്ലാ സംഭാഷണങ്ങളും അവസാനിക്കുന്നത് കരച്ചിലുകളിലാണ്. നിലവിളികളായും ഏങ്ങി കരച്ചിലുകളായും അത് മാറാമെന്നു മാത്രം’- ഇത്ര കഠിനമായ അനുഭവങ്ങളിലൂടെ മുമ്പ് കടന്ന് പോകേണ്ടി വന്നിട്ടില്ലെന്ന് 40 കാരനായ ഡോക്ടർ സാക്ഷ്യപ്പെട്ടുത്തുന്നു.
അമേരിക്കൻ പട്ടാളത്തിെൻറ ഭാഗമായി ഇറാഖിലടക്കം ജോലി ചെയ്തിട്ടുള്ള ഗിൽമാൻ പറയുന്നത് ന്യൂയോർക്കിലെ സാഹചര്യങ്ങൾ യുദ്ധസമാനമാണെന്നാണ്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തുന്ന കോവിഡ് രോഗികളുടെ എണ്ണം ഒാരോ ദിവസവും കൂടുകയാണ്. ആശുപത്രികളിൽ സമ്മർദം നിയന്ത്രണാതീതമാകുന്നു.
8 മുതൽ 12 മണിക്കൂർ വരെ ഒാരോരുത്തരും ജോലി ചെയ്യുന്നുണ്ട്. സാഹചര്യങ്ങൾ ഇനിയും മോശമാകുകയാണെങ്കിൽ ജോലിസമയം ഇനിയും കൂടുമെന്നും ഗിൽമാൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.