Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2017 3:58 AM IST Updated On
date_range 30 Dec 2017 3:58 AM ISTഭരണഘടന കോടതി കൈവിട്ടു; ജേക്കബ് സുമയുടെ രാജിക്ക് സമ്മർദം ശക്തം
text_fieldsbookmark_border
ജൊഹാനസ്ബർഗ്: സ്വവസതി മോടിപിടിപ്പിച്ച വകയിൽ ദശലക്ഷക്കണക്കിന് ഡോളറിെൻറ അഴിമതി നടത്തിയെന്ന കേസിൽ പരമോന്നത കോടതി വിമർശിച്ചതോടെ ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് ജേക്കബ് സുമക്കുമേൽ രാജിക്ക് സമ്മർദമേറി. കേസിൽ സുമയെ ഉത്തരവാദിയാക്കാൻ കഴിയാതിരുന്ന പാർലമെൻറിനെ ഭരണഘടന കോടതി വിമർശിച്ചു. ഇതോടെ സുമ ഇംപീച്ച്മെൻറ് നടപടി നേരിേട്ടക്കും. സുമ ഭരണഘടനലംഘനം നടത്തിയതായി കഴിഞ്ഞവർഷം കോടതി വിധിച്ചിരുന്നു. തുടർന്ന് സുമയുടെ രാജിക്കുവേണ്ടി മുറവിളി കൂട്ടിയ പ്രതിപക്ഷം പാർലമെൻറിൽ അവിശ്വാസപ്രമേയം കൊണ്ടുവന്നെങ്കിലും പരാജയപ്പെട്ടു. പിന്നാലെ, ഇടതുപക്ഷ പാർട്ടികളും മറ്റ് ചെറുകിട കക്ഷികളും ചേർന്ന് വീണ്ടും ഭരണഘടന കോടതിയെ സമീപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
