ഗ്വാട്ടമാല അഗ്നിപർവത സ്ഫോടനം: മരണം 69 ആയി
text_fieldsഗ്വാട്ടമാല സിറ്റി: മധ്യ അമേരിക്കൻ രാജ്യമായ ഗ്വാട്ടമാലയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 69 ആയി. രാജ്യത്തെ ഫ്യൂഗോ അഗ്നി പർവതമാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്. നാലു പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും ശക്തമായ സ്ഫോടനത്തെ തുടർന്ന് ഫ്യൂഗോയുടെ സമീപ പ്രദേശങ്ങളിൽ കഴിയുന്ന ആയിരങ്ങളെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്.
#PNCProtegerYServir
— PNC Guatemala (@PNCdeGuatemala) June 4, 2018
De esta manera nuestros valientes elementos de Policía Nacional Civil rescatan a una bebé, luego que el #VolcánDeFuego hiciera erupción. pic.twitter.com/leoviIMPL1
രാജ്യതലസ്ഥാനമായ ഗ്വാട്ടമാല സിറ്റിയിലും പൊട്ടിത്തെറിയെ തുടർന്നുണ്ടായ പുകയും ചാരവും ദുരിതം വിതച്ചിരിക്കയാണ്. ലാവാപ്രവാഹത്തിൽ അകപ്പെട്ടാണ് കൂടുതൽ പേരും മരിച്ചത്. ഇവരിൽ ഏറെപ്പേരും ഗ്രാമപ്രദേശങ്ങളിലുള്ളവരാണെന്നാണ് വിവരം. ലാവക്കടിയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തകരുടെ ശ്രമം തുടരുകയാണ്.
അപകടം ദുരിതം വിതച്ച സംസ്ഥാനങ്ങളിൽ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുമുണ്ട്. അതിനിടെ, ഞായറാഴ്ച അടച്ചുപൂട്ടിയ ഗ്വാട്ടമാല സിറ്റി അന്താരാഷ്ട്ര വിമാനത്താവളം തിങ്കളാഴ്ച വീണ്ടും പ്രവർത്തനമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.