ഗസാല ഹഷ്മി വെര്‍ജീനിയ സെനറ്റിലെ ആദ്യ മുസ്ലീം പ്രതിനിധി
text_fieldsവെര്‍ജിനിയ: വെര്‍ജീനിയ സെനറ്റില്‍ ചരിത്രത്തിലാദ്യമായി മുസ്ലീം വനിത പ്രതിനിധി. കഴിഞ്ഞ ആഴ്ച നടന്ന തെരഞ്ഞെടുപ ്പിൽ വെര്‍ജീനിയ ഡിസ്ട്രിക്റ്റ് പത്തില്‍ നിന്ന് വിജയിച്ച ഇന്ത്യൻ വംശജയായ സാല ഹഷ്മിയാണ് ചരിത്രത്തിൽ ഇടംനേടി യത്. സെനറ്റര്‍ ഗ്ലെന്‍ സ്റ്റാര്ട്ട്വെൻറിനെതിരെ വൻ ഭൂരിപക്ഷത്തോടെ ഹഷ്മി വിജയിച്ചത്.
ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗസാല ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. വെര്‍ജീനിയ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല.
ഇരുപത് വര്‍ഷത്തോളം റിച്ച്‌മോണ്ട് റയ്‌നോള്‍ഡ് കമ്മ്യൂണി കോളേജില്‍ ലിറ്റ്‌റേച്ചര്‍ പ്രൊഫസറായിരുന്നു ഗസാല ഹഷ്മി. 1964 ല്‍ ഹൈദരബാദില്‍ സിയാ ഹഷ്മി, തന്‍വീര്‍ ഹഷ്മി എന്നിവരുടെ മകളായിട്ടാണ് ജനിച്ചത്. അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രസിഡൻറായിരുന്ന ഗസാലയുടെ പിതാവ്.
ഹഷ്മി ജോര്‍ജിയ സതേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡിഗ്രിയും, അറ്റ്‌ലാന്റാ, എംറോയ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റും നേടിയിട്ടുണ്ട്.