അമേരിക്കൻ മുൻ പ്രസിഡന്റ് ജോർജ് ബുഷ് സീനിയർ അന്തരിച്ചു
text_fieldsവാഷിങ്ടൺ: അമേരിക്കൻ െഎക്യനാടുകളുടെ (യു.എസ്.എ) 41ാമത്തെ പ്രസിഡൻറും ലോക രാഷ്ട്രീയത്തിലെ ശ്രദ്ധേയ വ്യക്തിത്വവുമായ ജോർജ് എച്ച്.ഡബ്ല്യൂ. ബുഷ് ( ജോർജ് ഹെർബേർട് വാക്കർ ബുഷ്-94) അന്തരിച്ചു. രണ്ടാം ലോകയുദ്ധ കാലത്ത് യു.എസിനുവേണ്ടി സൈനികെൻറ കുപ്പായമണിയുകയും പിന്നീട് പ്രസിഡൻറ് പദവിയിൽ എത്തുകയും ചെയ്ത നേതാക്കളിൽ അവസാനത്തെ കണ്ണിയാണ് രാഷ്ട്രത്തിെൻറ 43ാമത് പ്രസിഡൻറ് ജോർജ് ഡബ്ല്യൂ. ബുഷിെൻറ പിതാവുകൂടിയായ ഇദ്ദേഹം. ശീതസമരത്തിെൻറ അവസാനകാലത്ത് അമേരിക്കയെ നയിച്ച പ്രസിഡൻറ് എന്ന പദവിയും അദ്ദേഹത്തിനാണ്.
ആദ്യ ഭരണകാലം അവസാനിച്ച് ’93ൽ രണ്ടാം വട്ടം തെരഞ്ഞെടുപ്പിനെ നേരിെട്ടങ്കിലും ഡെമോക്രാറ്റ് സ്ഥാനാർഥി ബിൽ ക്ലിൻറനോട് പരാജയപ്പെട്ടു. രാജ്യത്തിെൻറ മോശം സാമ്പത്തിക അവസ്ഥയാണ് അന്ന് ബുഷിന് എതിരായത്. നിലവിലെ യു.എസ് പ്രസിഡൻറും റിപ്പബ്ലിക്കൻ കക്ഷി നേതാവുമായ ഡോണൾഡ് ട്രംപിെൻറ നയങ്ങളിൽനിന്ന് വ്യതിരിക്തമായ ശൈലിയാണ് ബുഷ് പിന്തുടർന്നത്. നിരന്തര പ്രകോപനത്തിനു പകരം ചർച്ചകളിലൂടെ സമവായമുണ്ടാക്കാൻ അദ്ദേഹം എപ്പോഴും ശ്രമിച്ചിരുന്നു. ഏറ്റവും കൂടുതൽ കാലം ജീവിച്ച യു.എസ് പ്രസിഡൻറ് എന്ന പദവി സീനിയർ ബുഷിനുള്ളതാണ്. പ്രാദേശിക സമയം െവള്ളിയാഴ്ച രാത്രി 10.10നാണ് അന്ത്യം. പാർകിൻസൺസ് രോഗബാധിതനായിരുന്നു. മുൻ പ്രസിഡൻറിനോടുള്ള ആദര സൂചകമായി വൈറ്റ് ഹൗസിലെ യു.എസ് പതാക പകുതി താഴ്ത്തിക്കെട്ടി. സംസ്കാര വിവരങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.
73 വർഷം ബുഷിെൻറ ഭാര്യയായിരുന്ന ബാർബറയുടെ മരണം കഴിഞ്ഞ ഏപ്രിലിലായിരുന്നു. ബുഷ്-ബാർബറ ദമ്പതികൾക്ക് ആറ് മക്കളുണ്ട്. ഒരു മകനോ മകൾക്കോ ലഭിക്കാവുന്ന ഏറ്റവും മികച്ച പിതാവായിരുന്നു അദ്ദേഹമെന്ന് ജോർജ് ഡബ്ല്യൂ. ബുഷ് പറഞ്ഞു. ദേശസ്നേഹവും വിനയവും കൈമുതലാക്കിയ രാജ്യസേവകനെയാണ് നഷ്ടമായതെന്ന് മുൻ പ്രസിഡൻറ് ബറാക് ഒബാമ പറഞ്ഞു. മസാചൂസറ്റ്സിലെ മിൽട്ടണിൽ 1924 ജൂൺ 12നാണ് ജനനം. രാഷ്ട്രീയ സ്വാധീനമുള്ള സമ്പന്ന കുടുംബമായിരുന്നു. പിതാവ് പ്രസ്കോട്ട് ബുഷ് ബാങ്കറും കേണറ്റിക്കട്ടിനെ പ്രതിനിധാനം ചെയ്യുന്ന സെനറ്ററുമായിരുന്നു.
18ാം വയസ്സിൽ യു.എസ് നാവികസേനയിൽ ചേർന്ന് യുദ്ധമുഖേത്തക്കു പോയി. രണ്ടാം ലോകയുദ്ധ കാലത്ത്, അമേരിക്കക്കുേവണ്ടി യുദ്ധവിമാനങ്ങൾ പറത്തി. ഒരിക്കൽ ശാന്തസമുദ്രത്തിനു മുകളിൽവെച്ച് ജപ്പാൻ സേനയുടെ വെടിയേറ്റ് വിമാനം തകർന്നെങ്കിലും പാരച്യൂട്ടിൽ താഴേക്കു ചാടി. ശത്രുപക്ഷം വളഞ്ഞെങ്കിലും നാലു മണിക്കൂറിനൊടുവിൽ മുങ്ങിക്കപ്പലിൽ രക്ഷപ്പെട്ടു.
യേൽ സർവകലാശാലയിലെ ബിരുദപഠനശേഷം പിതാവിെൻറ ബാങ്കിങ് മേഖല വിട്ട് എണ്ണ വ്യാപാരത്തിലേക്കാണ് ബുഷ് തിരിഞ്ഞത്. ഇൗ രംഗത്ത് വൻ വിജയം കൊയ്തു. 1960കളിലാണ് രാഷ്ട്രീയത്തിലേക്ക് കളംമാറ്റുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രാദേശിക ചെയർമാനായശേഷം 1966ൽ യു.എസ് പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കൻ ദേശീയ സമിതി മേധാവി, യു.എന്നിലെ അമേരിക്കൻ അംബാസഡർ, ചൈനയിലെ യു.എസ് നയതന്ത്ര മേധാവി, സി.െഎ.എ ഡയറക്ടർ എന്നിവ ഇതിൽ ചിലതാണ്.
1980ൽ റൊണാൾഡ് െറയ്ഗൻ മന്ത്രിസഭയിൽ ൈവസ് പ്രസിഡൻറായി. ആ പദവിയിലുള്ള എട്ടു വർഷത്തെ പരിചയം അദ്ദേഹത്തെ ഭരണത്തിെൻറ സൂക്ഷ്മതലങ്ങളുമായി പരിചയപ്പെടുത്തി. 1989ലാണ് പ്രസിഡൻറ് ആകുന്നത്. ഇൗ ഘട്ടത്തിലാണ് 90ൽ ഇറാഖ് പ്രസിഡൻറ് സദ്ദാം ഹുസൈെൻറ കുവൈത്ത് അധിനിവേശം. സദ്ദാം സേന സൗദിയെയും ലക്ഷ്യമിടുന്നതായും അതുവഴി ലോകത്തിെൻറ 40 ശതമാനം വരുന്ന എണ്ണശേഖരം അദ്ദേഹത്തിെൻറ പരിധിയിൽ വരുമെന്നുമുള്ള ഭീഷണി ഉയരുകയും ചെയ്തതോടെ, ബുഷ് 32 രാജ്യങ്ങളുടെ സദ്ദാം വിരുദ്ധ സഖ്യമുണ്ടാക്കി ആക്രമണം തുടങ്ങി.
‘ഒാപറേഷൻ ഡെേസർട് സ്റ്റോം’ എന്ന ഇൗ ആക്രമണത്തിൽ 4,25,000 യു.എസ് സൈനികരും 1,18,000 സഖ്യ കക്ഷി സേനാംഗങ്ങളും പെങ്കടുത്തു. സദ്ദാമിന് പരാജയം സമ്മതിക്കേണ്ടിവന്നെങ്കിലും പിന്നീട് 12 വർഷം കഴിഞ്ഞ് ബുഷിെൻറ മകൻ പ്രസിഡൻറായപ്പോഴാണ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കുന്നത്. ഗൾഫിലെ വിജയത്തിനുശേഷം ബുഷും അന്നത്തെ യു.എസ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ബേക്കറും ചേർന്നാണ് അറബ്-ഇസ്രായേൽ സമാധാനം ലക്ഷ്യമിട്ട് 91ലെ ‘മഡ്രിഡ് കോൺഫറൻസി’നുള്ള നീക്കങ്ങൾ നടത്തിയത്. ഇത് രണ്ടുവർഷത്തിനു ശേഷം ‘ഒാസ്ലോ കരാറി’ന് വഴിയൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.